/kalakaumudi/media/media_files/2024/12/05/pKMnuWrkwYE7oYTbupTd.jpg)
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. ദുബായ്ടീകോംഇൻവെസ്റ്റ്മെന്റ്കമ്പനിയുമായുള്ള 2007 ലെ കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ കരാർപ്രകാരം പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍മൂന്നുമാസത്തിനുള്ളിൽസർക്കാർനോട്ടീസ്നൽകണംനോട്ടീസ്നൽകിആറുമാസംകഴിഞ്ഞുംവീഴ്ചതുടർന്നാൽകമ്പനിയുടെമുഴുവൻഓഹരിയുംതിരിച്ചെടുക്കാൻസർക്കാരിന്അധികാരമുണ്ട്. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.
അതേസമയംഇതുവരെനടത്തിയനിക്ഷേപംകണക്കാക്കിടീകോമിനുള്ള നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി ഒരു കമ്മിറ്റിയെയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട് ഇതിനായികൊച്ചിഇൻഫോപാർക്ക്സിഇഒ, ഓവർസീസ്കേരളൈറ്റ്‌സ്ഇൻവെസ്റ്റ്മെന്റ്ആൻഡ്ഹോൾഡിങ്ലിമിറ്റഡ്എംഡിഡോ.ബാബുജോർജ്എന്നിവരടങ്ങുന്നസംഘത്തെയാണ്സർക്കാർനിയോഗിച്ചിട്ടുള്ളത്.നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു.
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുവേണ്ടി ടീക്കോമിന് നല്‍കിയ246 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി.2011 ലാണ്ഈപദ്ധതികരാർഒപ്പിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.അതേസമയംപദ്ധതിസർക്കാർഉപേക്ഷിച്ചിട്ടില്ലെന്നുംകൊച്ചിയിൽഭൂമിക്കാവശ്യകതയുണ്ട്ഇതിനായി 100 കമ്പനികൾകാത്തുനിൽക്കുന്നുഅവർക്കുഗുണകരമായിഉപയോഗിക്കാൻകൂടിവേണ്ടിയാണുകരാറിൽനിന്ന്പിന്മാറിയതെന്നുംനിക്ഷേപകർക്കുആശങ്കഉണ്ടാകേണ്ട, ഇത്പുതിയസാധ്യതയാണെന്നുംമന്ത്രിപിരാജീവ്പറഞ്ഞു