തൃക്കാക്കര: രജിസ്ട്രേഷനും പെർമിറ്റും ഇല്ലാതെ റിഫൈനറി ജീവനക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ച 7 കോൺട്രാക്റ്റ് ക്യാരെജ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കരാറടിസ്ഥാനത്തിൽ റിഫൈനറിയിലെ ജീവനക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ബസുകളാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ, വാഹനങ്ങൾക്ക് രജിസ്ട്രേഷൻ, റോഡ് ടാക്സ്, എന്നിവ അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാതെ സർവീസ് നടത്താൻ പെർമിറ്റും ഉണ്ടായിരുന്നില്ല. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1,36,500 രൂപ പിഴ ഈടാക്കിയതായി എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ബിജു ഐസക്ക് പറഞ്ഞു. ചട്ട ലംഘനം കണ്ടെത്തിയ ഏഴ് വാഹനങ്ങളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും ആർ.ടി.ഓ നിർദേശിച്ചു ണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഓ എൻഫോഴ്സ്മെന്റ് വിഭാഗം, എറണാകുളം നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.