/kalakaumudi/media/media_files/6WuLar6BRybkPepNOgfp.jpg)
നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബർമാർക്കെതിരെ കേസെടുത്തു. എറണാകുളം ഊന്നുകൽ പൊലീസ് ആണ് കേസെടുത്തത്. ഇന്ന് യുവതിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം വിശദമായി രേഖപ്പെടുത്താനിരിക്കവെയാണ് സംഭവം.
എന്നാൽ പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി കഴിഞ്ഞ ദിവസം മൊഴി നൽകിയത്. അന്വേഷണ സംഘം വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.
പീഡനം നടന്ന തിയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകിയത്. 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നും പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.
സെപ്റ്റംബർ 3ന് ആണ് നിവിൻ പോളിക്കെതിരെ പീഡനാരോപണം എത്തിയത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയാണ് എത്തിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ തനിക്കെതിരെ എത്തിയ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെ പോകുമെന്നും നിവിൻ പ്രസ് മീറ്റിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഡിസംബർ 14ന് നിവിൻ പോളി വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു. ഡിസംബർ 14ന് ഷൂട്ടിംഗിൽ നിവിൻ പോളി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ച് നടൻ ഭഗത് മാനുവലും രംഗത്തെത്തിയിരുന്നു.