/kalakaumudi/media/media_files/D7m97OfXHrnGMRskQwyz.jpg)
വയനാട് ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപിയുടെ സന്ദർശനത്തെ വിമർശിച്ച് സൈബർ ലോകം. വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമയമായില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ധനസഹായത്തിന് സമയമായിട്ടില്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി സ്റ്റേറ്റ് ആവശ്യപ്പെടട്ടെ അപ്പോള്‍ നോക്കാം ധനസഹായത്തിന്റെ കാര്യമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു.
എന്നാൽ കേരളം ധനസഹായം ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ കേരളത്തിലെ എംപിമാരും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോള്‍, റിപ്പോര്‍ട്ടറോട് തട്ടിക്കയറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നല്ല കുത്തിത്തിരിപ്പാണല്ലോ എന്നു പറഞ്ഞ സുരേഷ്‌ഗോപി രാഷ്ട്രീയ വക്താവാകാന്‍ നോക്കണ്ടെന്നും ക്ഷുഭിതനായിക്കൊണ്ട് പറഞ്ഞു.
ആ സമയത്താണ് ദുരന്തം നടന്ന് 5 ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര സഹമന്ത്രി സ്ഥലത്തെത്തുന്നത്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തുന്ന സാഹചര്യത്തിൽ വയനാട്ടിൽ സന്ദർശനം നടത്താനുള്ള സുരേഷ് ഗോപിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുണ്ട്. ഇതിനെതിരെ വലി. ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോൾ സൈബർ ലോകം ഒന്നടങ്കം പറയിന്നൊരു കാര്യമുണ്ട് ദേശീയ ഗുരന്തം നടന്നത് വയനാട്ടിലല്ല തൃശൂരിലാണെന്നത്. സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരുകാരോടുള്ള രോഷമാണ് പല പോസ്റ്റുകളിലും തെളിഞ്ഞു കാണുന്നത്. സാധാരണഗതിയിൽ സുരേഷ് ഗോപിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ശക്തമായ പ്രതിരോധവുമായി എത്താറുള്ള ആരാധകരെയും ഇത്തവണ കാണാനില്ലെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ''അദ്ദേഹത്തിനു പനി ആയതുകൊണ്ടാണ് നേരിട്ട് ഇടപെടൽ വൈകുന്നത്'' എന്ന മട്ടിലുള്ള ദുർബലമായ മറുവാദങ്ങൾ അങ്ങിങ്ങായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി അല്ലല്ലോ വയനാട് എംപി എന്നാണ് മറ്റൊരു മറുവാദം.
സുരേഷ് ഗോപി മാടമ്പിയാണെന്നും, അടുത്ത ജന്മത്തിൽ തന്ത്രിയാകാനിരിക്കുന്ന ആളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നുമെല്ലാം പോസ്റ്റുകളിലും കമന്‍റുകളിലും പ്രതികരണം ഉയരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ചലച്ചിത്ര താരങ്ങളും വ്യവസായികളുമെല്ലാം ലക്ഷങ്ങളും കോടികളും ദുരിതാശ്വാസ സംഭാവന പ്രഖ്യാപിച്ചപ്പോൾ ഒരു പ്രഖ്യാപനവും നടത്താതിരുന്ന സുരേഷ് ഗോപി ഇത്രയും നാൾ നടത്തിയ ചാരിറ്റി വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നുവെന്ന് തെളിഞ്ഞെന്നാണ് സൈബർ ലോകം പറയുന്നത്