പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ 950 പേരെന്ന് എന്‍ഐഎ

എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്‌ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്‌ഐ തയാറാക്കിയിരുന്നത്

author-image
Biju
New Update
popufg

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ 950 ആളുകളുടെ ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. വിവിധ കേസുകളില്‍ പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നാണു ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും നേതാക്കളും ഹിറ്റ്‌ലിസ്റ്റിലുണ്ട്.

എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്‌ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്‌ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായും എന്‍ഐഎ കോടതിയെ അറിയിച്ചു. 

എന്‍ഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും ഇപ്പോള്‍ ഒളിവിലുള്ള പിഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ വഹദില്‍നിന്ന് 5 പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. 

ആലുവയിലെ പെരിയാര്‍വാലി ക്യാംപസിലാണ് പിഎഫ്‌ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എന്‍ഐഎ പറയുന്നു. 

NIA popular front of India