ആലപ്പുഴ:അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥി ഗൗരിശങ്കറിനെ പ്രതിയാക്കി എഫ്ഐആർ.നേരത്തെ കെഎസ്ആർടിസി ബസ് ഡ്രൈവറിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു എന്നാൽ ഇത് റദാക്കിയാണ് പുതിയ റിപ്പോർട്ട്.ഗൗരിശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസി ബസിനെ മറികടന്നു വന്ന കാറിന്റെ വെളിച്ചത്തിൽ ഗൗരിശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം.തൊട്ടുമുൻപിൽ ഉണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതു എന്ന് ഗൗരിശങ്കർ മൊഴിനല്കിയിരുന്നു.മുൻപിലുള്ള വാഹനത്തെ മറികടക്കുമ്പോൾ ഉദ്ദേശിച്ച വേഗം കിട്ടിയില്ല എതിർവശത്തുനിന്നു കെഎസ്ആർടിസി ബസ് വരുന്നത് കണ്ട് പെട്ടന്ന് ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണം വിട്ടു വലതുവശത്തേക്കു തെന്നിമാറിയാണ് ബേസിൽ ഇടിച്ചു കയറിയതെന്നും തൃപ്പുണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അപടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന രണ്ടു പരുടെ നില മെച്ചപ്പെട്ടതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റി. കൊല്ലം പോരുവഴി സ്വദേശി ആനന്ദ് മനു,ചേർത്തല സ്വദേശി കൃഷ്ണദേവ് എന്നിവരെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ദ്ധ ചികത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വാഹനം ഓടിച്ചിരുന്ന ഗൗരിശങ്കറും കൊല്ലം ചവറ സ്വദേശി മുഹ്‌സിനും ചികിത്സയിൽ തുടരുകയാണ്. കടുത്ത മനസികാഘാതം നേരിട്ട തിരുവനന്തപുരം മാറിയനാട് സ്വദേശി മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി.തിങ്കളാഴ്ച രാത്രി കളർകോട് വച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായിരുന്നു.വാഹനത്തിൽ 11 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.