മലപ്പുറം : ലോകത്ത്പലതരംകള്ളന്മാർഉണ്ട്. എന്നാൽഇത്രയുംമാന്യനും അന്തസ്സുംഉള്ളകള്ളനെഷാഫികണ്ടിട്ടുണ്ടാവില്ല. 2 മാസംമുൻപ്ഷാഫിയുടെസ്കൂട്ടർമോഷണംപോയിരുന്നു. പൊലീസിനുപരാതിനൽകിയെങ്കിലുംകണ്ടെത്താൻസാധിച്ചില്ല.
കാണാതാകുന്നതിനുമുൻപ്വളരെകുറച്ചുപെട്രോൾആണ് സ്കൂട്ടറിൽഉണ്ടായിരുന്നുള്ളു. എന്നാൽതിരികെകിട്ടിയപ്പോൾഫുൾടാങ്ക്പെട്രോൾഅടിച്ചുനൽകുകയിരുന്നുകള്ളൻ. വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയത്. ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടതായിരുന്നു.
ഇവിടെ നിന്നാണ് മോഷണം പോയത്. സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല.
ഒതുക്കുങ്ങൽ ഭാഗത്തു കൂടി യുവാവ് സ്‌കൂട്ടർ ഓടിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി.
കോട്ടയ്ക്കൽ ഭാഗത്തേക്കാണു യുവാവ് തിരിച്ചുപോയത്. ഫുൾടാങ്ക്പെട്രോൾഅടിച്ചുതന്നകള്ളന്നന്ദിയുണ്ടെന്നുംഷാഫിപറഞ്ഞു. എന്നാൽസ്കൂട്ടർകൊണ്ട്പോയിഎന്തെങ്കിലുംനിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടോ എന്ന ഭയവുംബാക്കിയുണ്ടെന്ന്ഷാഫിപറയുന്നു.