/kalakaumudi/media/media_files/2025/04/15/OGfutTciPkuGtYTJFshW.jpeg)
മെസ്സേജ് തുറന്നവർക്ക് പണികിട്ടി: എറണാകുളത്ത് സൈബർ തട്ടിപ്പിൽ 1,81 ലക്ഷം നഷ്ടപ്പെട്ടു.
തൃക്കാക്കര: പരിവാഹന്റെ പേരിൽ സൈബർ തട്ടിപ്പ്.എറണാകുളത്ത് രണ്ടുപേരിൽ നിന്നായി 1,81 രൂപ നഷ്ടപ്പെട്ടു.
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും,മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി എന്നിവരിൽ നിന്നുമാണ് 1,81,500 രൂപ നഷ്ടപ്പെട്ടത്.സൈബർ തട്ടിപ്പിനിരയായ കാക്കനാട് സ്വദേശി അൻവർ പറയുന്നതിങ്ങനെ. തങ്ങളുടെ കാർ ട്രാഫിക് നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും, ഉടൻ 1,000 രൂപ പിഴ അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂയെന്നും ചൂണ്ടിക്കാട്ടി പരിവാഹന്റേതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ വാട്സ് അപ്പ് നമ്പറിൽ നിന്നും ഈ ചെല്ലാനെന്ന പേരിൽ സന്ദേശം എത്തിയത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു വാട്സ് അപ്പ് സന്ദേശം എത്തിയത്.തന്റെ പുതിയ കാറുമായി മകൻ ടൂർ പോയിരുന്നതുകൊണ്ട് ഈ സന്ദേശം വിശ്വസിച്ചു.എന്നാൽ വെളിപ്പിനെ ഒരുമണിയോടെ മകൻ തിരിച്ചെത്തുകയും ചെയ്തു. ട്രാഫിക് നിയമ ലംഘനം നടന്നിട്ടില്ലെന്ന് മകൻ പറയുകയും ചെയ്തു.എന്നാൽ ഇതിനാണ് ചെല്ലാൻ ലഭിച്ചതെന്നറിയാൻ അൻവർ ലിങ്കിൽ കയറി നോക്കുകയായിരുന്നു.വെളിപ്പിനെ മൂന്ന് മണിയായതിടെ ബാങ്കിൽ നിന്നുൾപ്പെടെ നിരവധി ഫോൺ കോളുകൾ വന്നു.പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ മൂന്ന് തവണയായി 99,000.നഷ്ടപ്പെട്ടു.ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക ഒരുലക്ഷമായി നിജപ്പെടുത്തിരുന്നതിനാലാണ് കൂടുതൽ തുക നഷ്ടമാകാതിരുന്നതെന്ന് അൻവർ പറഞ്ഞു.തമിഴ് നാട് സ്വദേശിക്കും സമാനമായ രീതിയിലാണ് തട്ടിപ്പിനിരയായത്.എന്നാൽ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം നിരവധി പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
# മെസേജ് ലഭിച്ചവർ നിരവധി
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനെ പോലെ പരിവാഹന്റെ പേരിൽ വ്യാജ മെസേജ് ലഭിച്ചർ നിരവധി.ആരും മെസേജിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ കയറി നോക്കാതിരുന്നത് പണം നഷ്ടമാവാതിരിക്കാൻ കാരണമായി.ഇന്നലെ ഇൻഫോപാർക്ക് പ്രദേശത്ത് നിന്നും പത്തൊപ്പം പേരെയാണ് വ്യാജ മെസേജ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനിൽ എത്തിയത്,
# ജാഗ്രത പാലിക്കണമെന്ന് പോലീസ്
മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ ഉൾപ്പടെ വരുന്ന സന്ദേശങ്ങൾ സൈബർ തട്ടിപ്പിന്റെ മറ്റൊരു മുഖമാണെന്ന് ഇൻഫോപാർക്ക് സൈബർ പോലീസ് പറഞ്ഞു, സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
മെസ്സേജ് തുറന്നവർക്ക് പണികിട്ടി: എറണാകുളത്ത് സൈബർ തട്ടിപ്പിൽ 1,81 ലക്ഷം നഷ്ടപ്പെട്ടു.
തൃക്കാക്കര: പരിവാഹന്റെ പേരിൽ സൈബർ തട്ടിപ്പ്.എറണാകുളത്ത് രണ്ടുപേരിൽ നിന്നായി 1,81 രൂപ നഷ്ടപ്പെട്ടു.
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും,മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി എന്നിവരിൽ നിന്നുമാണ് 1,81,500 രൂപ നഷ്ടപ്പെട്ടത്.സൈബർ തട്ടിപ്പിനിരയായ കാക്കനാട് സ്വദേശി അൻവർ പറയുന്നതിങ്ങനെ. തങ്ങളുടെ കാർ ട്രാഫിക് നിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും, ഉടൻ 1,000 രൂപ പിഴ അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂയെന്നും ചൂണ്ടിക്കാട്ടി പരിവാഹന്റേതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ വാട്സ് അപ്പ് നമ്പറിൽ നിന്നും ഈ ചെല്ലാനെന്ന പേരിൽ സന്ദേശം എത്തിയത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു വാട്സ് അപ്പ് സന്ദേശം എത്തിയത്.തന്റെ പുതിയ കാറുമായി മകൻ ടൂർ പോയിരുന്നതുകൊണ്ട് ഈ സന്ദേശം വിശ്വസിച്ചു.എന്നാൽ വെളിപ്പിനെ ഒരുമണിയോടെ മകൻ തിരിച്ചെത്തുകയും ചെയ്തു. ട്രാഫിക് നിയമ ലംഘനം നടന്നിട്ടില്ലെന്ന് മകൻ പറയുകയും ചെയ്തു.എന്നാൽ ഇതിനാണ് ചെല്ലാൻ ലഭിച്ചതെന്നറിയാൻ അൻവർ ലിങ്കിൽ കയറി നോക്കുകയായിരുന്നു.വെളിപ്പിനെ മൂന്ന് മണിയായതിടെ ബാങ്കിൽ നിന്നുൾപ്പെടെ നിരവധി ഫോൺ കോളുകൾ വന്നു.പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ മൂന്ന് തവണയായി 99,000.നഷ്ടപ്പെട്ടു.ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക ഒരുലക്ഷമായി നിജപ്പെടുത്തിരുന്നതിനാലാണ് കൂടുതൽ തുക നഷ്ടമാകാതിരുന്നതെന്ന് അൻവർ പറഞ്ഞു.തമിഴ് നാട് സ്വദേശിക്കും സമാനമായ രീതിയിലാണ് തട്ടിപ്പിനിരയായത്.എന്നാൽ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം നിരവധി പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
# മെസേജ് ലഭിച്ചവർ നിരവധി
കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനെ പോലെ പരിവാഹന്റെ പേരിൽ വ്യാജ മെസേജ് ലഭിച്ചർ നിരവധി.ആരും മെസേജിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ കയറി നോക്കാതിരുന്നത് പണം നഷ്ടമാവാതിരിക്കാൻ കാരണമായി.ഇന്നലെ ഇൻഫോപാർക്ക് പ്രദേശത്ത് നിന്നും പത്തൊപ്പം പേരെയാണ് വ്യാജ മെസേജ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനിൽ എത്തിയത്,
# ജാഗ്രത പാലിക്കണമെന്ന് പോലീസ്
മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ ഉൾപ്പടെ വരുന്ന സന്ദേശങ്ങൾ സൈബർ തട്ടിപ്പിന്റെ മറ്റൊരു മുഖമാണെന്ന് ഇൻഫോപാർക്ക് സൈബർ പോലീസ് പറഞ്ഞു, സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
# സൈബർ ക്രൈം പ്രതിരോധിക്കുന്നതിന് ഹെൽപ്പ് ലൈൻ നമ്പർ