കണ്ടെയ്‌നറുകളില്‍ മൂന്നെണ്ണം കൊല്ലത്ത് കരയ്ക്കടിഞ്ഞു

ദുരന്ത നിവാരണ സേനയും പൊലീസും സംഭവസ്ഥലത്തുണ്ട്.ആലപ്പാട് ഭാഗത്ത് കണ്ടെത്തിയ കണ്ടെയ്‌നറും കാലിയായ നിലയിലായിരുന്നു.വലിയ ശബ്ദം കേട്ട നാട്ടുകാരായിരുന്നു കണ്ടെയ്‌നര്‍ കണ്ടെത്തിയത്

author-image
Sneha SB
New Update
CUSTOMS

കൊല്ലം : കൊച്ചിയില്‍ മറിഞ്ഞ കപ്പിലില്‍ നിന്ന് കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ മൂന്നണ്ണം കൊല്ലം നീണ്ടകര തീരത്തടിഞ്ഞു.രാവിലെ നാലുമണിയോടെ ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞു.അഞ്ച് മണിയോടെ നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു.തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞ് തുറന്ന നിലയിലാണ് എങ്കിലും സാധനങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ല.ദുരന്ത നിവാരണ സേനയും പൊലീസും സംഭവസ്ഥലത്തുണ്ട്.ആലപ്പാട് ഭാഗത്ത് കണ്ടെത്തിയ കണ്ടെയ്‌നറും കാലിയായ നിലയിലായിരുന്നു.വലിയ ശബ്ദം കേട്ട നാട്ടുകാരായിരുന്നു കണ്ടെയ്‌നര്‍ കണ്ടെത്തിയത്.കടല്‍ ഭിത്തിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കണ്ടെയ്‌നര്‍.കളക്ടര്‍ എന്‍ ദേവി ദാസ് , സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.സമീപം താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.മുങ്ങിയ കണ്ടെയ്‌നറുകള്‍ തീരം തൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും.കണ്ടെയ്‌നറുകളില്‍ 600ല്‍ പരം ഉളള കണ്ടെയ്‌നറുകളില്‍ 73 എണ്ണം കാലിയാണ്.13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പടെയുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടുണ്ട്.തീരുവ അടയ്ക്കാത്ത കണ്ടെയ്‌നറുകളായതിനാല്‍ ചരക്കുകള്‍ മാറ്റുന്നത് നിയമ വിരുദ്ധമാണ്.കണ്ടെയ്‌നറുകള്‍ നിരീക്ഷിക്കാനും കണ്ടെത്താനും കസ്റ്റംസ് മറൈന്‍ ആന്റ് പ്രിവന്റീവ് യൂണിറ്റുകളെ വിന്ന്യസിച്ചിട്ടുണ്ട്.കരയിലേക്കെത്തുന്നതനുസരിച്ച് കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്തേക്ക് മാറ്റുകയും അപകടകരമായ വസ്തുക്കളാണെങ്കില്‍ സമീപത്തെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റുകയും ചെയ്യും.അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരിക്കും.

cargo ship customes