തിരുവനന്തപുരം : മലങ്കര ശില്പിയും മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രൊപ്പോലീത്തയുമായ ധന്യൻ ആർച് ബിഷപ്പ് മാർ ഇവാനിയോസ് മെത്രാഭിക്ഷതനയതിന്റെ 100 വർഷം ഇന്ന് പൂർത്തിയാകും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലായിരിക്കുയാണ് ആബോ ഗീവർഗീസ് എന്ന ബഥനി സന്ന്യാസി 1925 മെയ് ഒന്നിന് ബഥനിയുടെ മെത്രാപ്പോലീത്തയായി അഭിക്ഷിതനായത് .
ജൂലൈ 15ന് ഓർമ പെരുന്നാളിനോട് അനുബന്ധിച്ചു മെത്രാഭിഷേകത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾ നടക്കുമെന്ന് മലങ്കര കത്തോലിക്കാ സഭ പബ്ലിക് റിലേഷൻ ഓഫീസർ ഫാ: ബോവോസ് മാത്യു അറിയിച്ചു.
അഭിക്ഷിക്താനായതിനെ തുടർന്നു നടന്ന അനുമോദന സമ്മേളനത്തിലായിരുന്നു നവമെത്രാൻ ഗീർവർഗീസ് മാർ ഇവാനോയിസിന്റെ സഭാ ഐക്യത്തെ കുറിച്ചുള്ള പ്രസംഗ സമഗ്രമായ പങ്കാളിത്തം സഭയുടെ പ്രേഷിത ശുശ്രുക്ഷകളെ ബലപ്പെടുത്തുമെന്ന് മാർ ഇവാനിയോസ് അന്ന് അഭിപ്രായപ്പെട്ടു.
1930ൽ അന്തോഖ്യൻ ആരാധന ക്രമം പിന്തുടരുന്ന മലങ്കര കത്തോലിക്കാ സഭ സ്ഥാപിച്ചു. സുന്നഹദോസ് സംവിധാനത്തിലൂടെ സ്വയഭരണാവകാശമുള്ളതും പൗരസത്യ കാനോൻ നിയമമനുസരിച്ചു പാത്രിയാക്ക സഭകൾക്കു തുല്യമായ മേജർ ആർക്കി എപ്പിസ് കോപ്പൽ സഭയായി മലങ്കര കത്തോലിക്കാ സഭയെ പിന്നീട് ഉയർത്തി. തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പും ബഥനി സന്ന്യാസ, സന്ന്യാസിനി സമൂഹങ്ങളുടെ സ്ഥാപകനുമാണ്. 1940ൽ തിരുവനന്തപുരം മാർ ഇവാനോയ്സിന്റെ കോളേജും സ്ഥാപിച്ചു.
1882ൽ മാവേലിക്കര പുതിയ കാവിൽ പണിക്കരു വീട്ടിൽ കുടുംബാഗാമായി ജനിച്ച മാർ ഇവാനിയോസ് 1953 ജൂലൈ 15നാണു കാലം ചെയ്‍തത്. വിശുദ്ധനായി ഉയർത്താനുള്ള നടപടികൾ 1997ലാണ് ആരംഭിച്ചത്. 2007ൽ ജൂലൈയിൽ ദൈവദാസനായും 2024 മാർച്ച് 14 ധന്യനായും പ്രഖ്യാപിച്ചു.