''നാവിനായതുകൊണ്ട് ഇങ്ങനെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിലോ?''; ശസ്ത്രക്രിയ പിഴവിൽ കുട്ടിയുടെ കുടുംബം

ഗുരുതര ചികിത്സ പിഴവിൽ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.കുട്ടിയ്ക്ക്  നാവിൽ ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് പറഞ്ഞ കുടുബം ഇനി ഒരു കുട്ടിയ്ക്കും ഈ ​ഗതി ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.

author-image
Greeshma Rakesh
Updated On
New Update
treatment-failure

kozhikode medical college

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ കുടുംബം.​നാവിനായതുകൊണ്ട് ഇങ്ങനെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിലോ? എന്നും കുട്ടിയുടെ അമ്മാവൻ  ചോദിച്ചു.കുഞ്ഞിന്റെ നാവിൽ ചോര കണ്ട് നഴ്‌സിനോട് ചോദിച്ചപ്പോ വിരലിലല്ല നാവിലാണ് ഓപ്പറേഷൻ ചെയ്തതെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഗുരുതര ചികിത്സ പിഴവിൽ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ അമ്മാവൻ  കുട്ടിയ്ക്ക്  നാവിൽ ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് പറഞ്ഞ കുടുബം ഇനി ഒരു കുട്ടിയ്ക്കും ഈ ​ഗതി ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.

സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അമ്മാവൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. 

ആറാം വിരൽ നീക്കാനെത്തിയ  കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് മാറി ശസ്ത്രക്രിയ ചെയ്തത്.കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം പറഞ്ഞു.

ശസ്തക്രിയ മാറിയെന്ന് ബന്ധുക്കൽ പറഞ്ഞതോടെ പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നു.കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പൂർത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്.

കയ്യിലെ തുണി മാറ്റി നോക്കിയപ്പോൽ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് നഴ്സിൻറെ പ്രതികരണമെന്നും വീട്ടുകാർ പറഞ്ഞു. വളരെ നിസാരമായാണ് അവർ സംഭവം എടുത്തതെന്നാണ് വീട്ടുകാര്രുടെ ആരോപണം.അതെസമയം സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകൾ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ യാതാരു വ്യക്തതതയും വന്നിട്ടില്ല.

 

അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഇതാദ്യമായല്ല കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് നടന്നതായുള്ള പരാതി വരുന്നത്. ഇതിനുമുമ്പും ചികിത്സാപ്പിഴവ് നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഹർഷിന ഇപ്പോഴും നീതിക്കായി പോരാടുകയാണ്.ഇതിനിടെയാണ്  ഇപ്പോൾ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പുതിയ പരാതി ഉയർന്നുവന്നത്.

kerala news kozhikode medical college treatment failure