അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ മെയ് അഞ്ചിന് ആരംഭിക്കും

രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തില്‍ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും.

author-image
Prana
New Update
ariyil sukur

മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് അഞ്ചിന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തില്‍ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.
സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനെയും മുന്‍ എംഎല്‍എ ടി.വി രാജേഷിനെയും കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷും എറണാകുളം സിബിഐ സ്‌പെഷ്യല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെ അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവാകുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 33 പ്രതികളാണുള്ളത്.

ariyil shukoor cbi Murder Case court