തിരുവനന്തപുരം - നാഗര്‍കോവില്‍ പാതയില്‍ ട്രെയിനുകള്‍ ചീറിപ്പായും

ഇതോടെ തിരുവനന്തപുരം ഡി വിഷനില്‍ ഷൊര്‍ണൂര്‍-എറണാകുളം സെക്ഷന്‍ (പരമാവധി വേഗം 80 കിമീ) ഒഴിച്ച് ബാക്കിയുള്ള സെക്ഷനുകളെല്ലാം 100 കി ലോമീറ്ററും അതിലധികവും വേഗമുള്ളതായി മാറി.

author-image
Biju
New Update
df

തിരുവനന്തപുരം: തിരുവനന്ത പുരം-നാഗര്‍കോവില്‍ റെയില്‍ പാതയില്‍ ട്രെയിനുകളുടെ പര മാവധി വേഗം 80ല്‍ നിന്ന് 100 കി ലോമീറ്ററായും നാഗര്‍കോവില്‍-കന്യാകുമാരി സെക്ഷനില്‍ 75ല്‍ നിന്ന് 110 കിലോമീറ്ററായും ഉയര്‍ത്തി.

ഇതോടെ തിരുവനന്തപുരം ഡി വിഷനില്‍ ഷൊര്‍ണൂര്‍-എറണാകുളം സെക്ഷന്‍ (പരമാവധി വേഗം 80 കിമീ) ഒഴിച്ച് ബാക്കിയുള്ള സെക്ഷനുകളെല്ലാം 100 കി ലോമീറ്ററും അതിലധികവും വേഗമുള്ളതായി മാറി.
തിരുവനന്തപുരം-നാഗര്‍കോ വില്‍ പാതയില്‍ 6 മാസം കൊ ണ്ടാണു റെയിലുകളും സ്ലീപ്പറുക ളും മാറുന്ന ജോലികള്‍ എന്‍ജിനീയറിങ് വിഭാഗം പൂര്‍ത്തിയാക്കിയത്. 

ബാലരാമപുരത്തെ തുരങ്കം പോലെയുള്ള സ്ഥലങ്ങളിലെ സ്ഥിരം വേഗനിയന്ത്രണം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നടക്കുന്ന പണികള്‍ക്കൊടുവില്‍ പിന്‍വലിക്കും. നാഗര്‍കോവില്‍ പാതയില്‍ മണ്ണിടിച്ചില്‍ തടയുന്ന ജോലികളുംകൂടി പൂര്‍ത്തിയാ യാല്‍ നാഗര്‍കോവില്‍ തിരുവന ന്തപുരം സെക്ഷനിലെ വേഗം 110 കിലോമീറ്റര്‍ ആയി ഉയര്‍ ത്താന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ പാതയിലൂടെ തിരുവനന്തപുരം-തിരുനെല്‍വേലി മെമു സര്‍വീസുകള്‍ ആരംഭിക്ക ണമെന്ന ആവശ്യം ശക്തമാണ്.

കൂടാതെ തിരുവനന്തപുരം കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിന് മുന്‍പ് അനുവദിച്ച 365 കോടിക്ക് പുറമേ കഴിഞ്ഞ വര്‍ഷം 575 കോടി രൂപ കൂടി റെയില്‍വേ ബോര്‍ഡ് അനുവദിച്ചിരുന്നു. ഇതോടെ പദ്ധതിക്കായി 940 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ലഭിച്ചിരിച്ചത്. റെക്കോഡ് വിഹിതമാണ് ഇതെന്ന് റെയില്‍വേ നിര്‍മാണ വിഭാഗം അറിയിച്ചു.

തിരുവനന്തപുരം മുതല്‍ പാറശാല വരെ 30 കിലോമീറ്റര്‍ ദൂരമാണ് കേരളത്തിലുളളത്. ഇവിടെ രണ്ടാം പാത നിര്‍മാണത്തിനു മുന്നോടിയായുള്ള വിവിധ പണികളുടെ കരാര്‍ നല്‍കി. നേമം ടെര്‍മിനലിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. 

കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മുന്തിയ പരിഗണനയാണ് റെയില്‍വേ ബോര്‍ഡ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ നേമം വരെയുള്ള രണ്ടാം പാതയും നേമം ടെര്‍മിനലും 2026 മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്.

 

nagarcoil train trivandrum