സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം;സതീശനെതിരായ ഹർജി തള്ളി

ആരോപണത്തിൽ മതിയായ തെളിവ് സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി

author-image
Rajesh T L
New Update
vd satheeshan

വി.ഡി.സതീശൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകൻറെ ഹർജിയാണ് തള്ളിയത്.  തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹർജി നൽകിയിരുന്നത്. ആരോപണത്തിൽ മതിയായ തെളിവ് സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. നിലമ്പൂർ എംഎൽഎ പി.വി. അൻവറാണ് നിയമസഭയിൽ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. 

 ഈ മാസം ആദ്യം ഹർജിയിൽ  വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൻറെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റി വച്ചിരുന്നത് . കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. 

ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിക്കുകയും  എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.

അതെസമയം,  ഹർജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ടു വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ലെന്നും നിയമസഭയിലാണ്  പി .വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതെന്നും പരാതിക്കാരന് മാധ്യമ വാർത്തകൾ അല്ലാതെ മറ്റു വിവരങ്ങളൊന്നുമില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണു കോർപറേറ്റുകളിൽ നിന്നും പണം വാങ്ങിയതെങ്കിൽ അതു തിരഞ്ഞെടുപ്പു കമ്മിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ലാത്ത പക്ഷം  ഈ കേസിൽ അന്വേഷണം ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അഴിമതിക്കേസുകളിൽ ഇത്തരം നിയമപ്രശ്നം ഉണ്ടാകില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

vd satheeshan silver line