വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഇനി കിട്ടാനുള്ളത് 119 പേരെ,കാണാതായവരുടെ കരട് പട്ടിക പുതുക്കി

ഇപ്പോഴും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ദുരന്തഭൂമിയിൽ തുടരുകയാണ്.മുണ്ടക്കൈ, ചൂരൽമല, സൂചിപ്പാറ, ചാലിയാർ പുഴയുടെ തീരങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്.

author-image
Greeshma Rakesh
New Update
wayanad landslide missing

wayanad landslide

Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്: വയനാട് മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതുക്കിയ കണക്കനുസരിച്ച് 119 പേരെ ഇനിയും കണ്ടെത്താനുള്ളത്.ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിന് പിന്നാലെയാണ് കരട് പട്ടിക പുതുക്കിയത്.128 പേരായിരുന്നു ആദ്യം തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്നത്.

ഇപ്പോഴും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ദുരന്തഭൂമിയിൽ തുടരുകയാണ്.മുണ്ടക്കൈ, ചൂരൽമല, സൂചിപ്പാറ, ചാലിയാർ പുഴയുടെ തീരങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്.ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് ശേഖരിച്ചുവരികയാണ്. പൂർണമായും തകർന്ന വാഹനങ്ങൾ, ഉപയോ​ഗ യോ​ഗ്യമല്ലാത്ത വാ​ഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ മറ്റ് ശരീരഭാ​ഗങ്ങളോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡിഎൻഎ വിവരങ്ങൾ ഇനിയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടിയാണ് ഇനി പൂർത്തിയാക്കാനുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാനുള്ള നടപടികളും പുരോ​ഗമിക്കുകയാണ്. വാടക വീടുകളിലേക്ക് മാറുന്നവർക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യകിറ്റും മറ്റ് സാമ​ഗ്രികളും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.നിലവിൽ 10 സ്കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്. 400-ലധികം കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്.

 

Wayanad landslide missing