സംസ്ഥാനത്ത് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു; കോഴിക്കോട്ടും മലപ്പുറത്തും 10 പേർക്ക് രോഗബാധ

മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ ഇതിനു സമാനമാണ്. ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിൽ ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു റിപ്പോർട്ട് ഉണ്ട്.

author-image
Vishnupriya
New Update
culex

ക്യൂലക്സ് കൊതുക്

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് റാണെന്നു കണ്ടെത്തിയത്. പിന്നാലെ ഇവരുടെ സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പനി, തലവേദന, അപസ്മാരം, രോഗികളുടെ പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ വേദന തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ ഇതിനു സമാനമാണ്. ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിൽ ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു റിപ്പോർട്ട് ഉണ്ട്.

ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ്‌നൈൽ ഫീവർ പരത്തുന്നത്. അതേസമയം, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാകുക.

West Nile Fever malappuram kozhikkode