വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

author-image
Rajesh T L
New Update
arun

കൊല്ലപ്പെട്ട തോട്ടം തൊഴിലാളി അരുൺ

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. വാല്‍പ്പാറ സ്വദേശി അരുണാണ് മരിച്ചത്. തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ആക്രമണം.  അരുണിനെ പിന്നില്‍നിന്ന് ആണ് കാട്ടുപോത് ആക്രമിച്ചത്. കാട്ടുപോത്ത് തേയില തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു . ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ആനമല റോഡിൽ കഴിഞ്ഞ ദിവസം കാട്ടാന ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മലക്കപ്പാറ അപ്പർ ഷോളയാറിൽനിന്ന് നട്ടെല്ലിന് പരിക്കേറ്റ രോഗിയെയുംകൊണ്ട് ചാലക്കുടി ഭാഗത്തേക്ക് വരുമ്പോൾ വാച്ച്മരം ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്ന് ആനക്കുട്ടികളടക്കം റോഡിൽ നിന്നിരുന്ന പിടിയാനയാണ് ആംബുലൻസിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ഡ്രൈവർ സൈറൺ മുഴക്കിയപ്പോൾ ആന പിന്തിരിഞ്ഞോടി.

 

valppara wild buffalo attack