ബിജു പ്രഭാകരൻ വിരമിച്ചതോടെ ഉദ്യോഗസ്ഥ മേഖലയിൽ അഴിച്ചു പണികൾ, ബിശ്വനാഥ് സിൻഹയ്ക്ക് അധിക ചുമതല

11ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ധന സെക്രട്ടറിയായിരുന്ന ഡോ : ജയതിലക് ചീഫ് സെക്രട്ടറിയായും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ വിരമിച്ചതുമാണ് അഴിച്ചു പണിക്ക് വഴിയൊരുക്കിയത്.

author-image
Anitha
New Update
kjjkaa

തിരുവനന്തപുരം : പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിനെ ധന സെക്രട്ടറിയായും മീർ മുഹമ്മദലിയെ കെഎസ്ബി മാനേജിങ് ഡയറക്ടറയായും നിയമിച്ചതടക്കം 11എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ധന സെക്രട്ടറിയായിരുന്ന ഡോ : ജയതിലക് ചീഫ് സെക്രട്ടറിയായും കെഎസ്ബി സിഎംഡി ബിജു പ്രഭാകർ വിരമിച്ചതുമാണ് അഴിച്ചു പണിക്ക് വഴിയൊരുക്കിയത്. മീർ മുഹമ്മദലിക്ക് കെഎസ്ഡിസി മാനേജിങ് ഡയറക്റ്ററുടെ ചുമതല തുടരും. നികുതി,ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പുകളോടെയും റിബിഡ് കേരള ഷ്യറ്റിവിന്റേയും ചുമതല കൂടി ജ്യോതിലാലിനു നൽകി.

അദ്ദേഹം വഹിച്ചിരുന്ന പൊതു ഭരണ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ചുമതല ഇനി കെ. ബിജുവിനാണ്. ഇപ്പോഴുള്ള പൊതുമരാമത്ത് വകുപ്പിലും ബിജു തുടരും. ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഉദ്യോഗസ്ഥ ഭരണ പരിഷ്കാ അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശ സെക്രട്ടറിയായി നിയമിച്ചു.

പട്ടികജാതി/വർഗ വികസനം, പിന്നാക്ക വികസനം, ഊർജം എന്നീ വകുപ്പുകളുടെ ചുമതലയുണ്ട് ആരോഗ്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ചുമതല കൂടി നൽകി

സാമൂഹിക നീതി സ്പെഷ്യൽ സെക്രട്ടറി ഡോ: അദീല അബ്‌ദുല്ലയ്ക്ക് തദ്ദേശ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും നൽകി. അവരെ വനിതാ ശിശു വികസനവകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി.

Malayalam kerala