ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോർട്ട് നൽകിയ എസ്എച്ച്ഒ നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒ ഫെബ്രുവരി മൂന്നിനു ഹാജരായി വിശദീകരണം നൽകണമെന്നാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. ഈ മാസം 31നകം വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിർദേശമുണ്ട്.തനിക്കു വിവാഹ സമ്മാനമായി ലഭിച്ച സ്വർണവും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തെന്നും ഭർത്താവ് തന്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചെന്നും കാട്ടിയാണ് യുവതി പരാതി നൽകിയത്. തുടർന്നു ഭർത്താവും വീട്ടുകാരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. എന്നാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ ഡിസംബർ 16ന് ഹർജി തീർപ്പാക്കി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പൊലീസ് നോട്ടിസ് അയച്ചു. തണ്ണിത്തോട് എസ്എച്ച്ഒ ആയിരുന്ന വി.കെ.വിജയരാഘവനാണു യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ചോദ്യം ചെയ്യലിനു ഹാജരാകാൻ 2024 ഡിസംബർ 18ന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യലിനു പിറ്റേന്ന് ഹാജരാകാനായിരുന്നു നിർദേശം. ഇതോടെയാണു നവംബർ 19ന് പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. തുടർന്ന് ഇവർ മുൻകൂർ ജാമ്യഹർജിയുമായി വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഹർജി തീർപ്പാക്കുന്ന സമയത്തു കേസെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചതു തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണു നടപടി.
നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചെന്ന് യുവതി; തെറ്റായ റിപ്പോർട്ട് നൽകി എസ്എച്ച്ഒ
പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒ ഫെബ്രുവരി മൂന്നിനു ഹാജരായി വിശദീകരണം നൽകണമെന്നാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. ഈ മാസം 31നകം വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിർദേശമുണ്ട്.
New Update