ആ കാവ്യജീവിതം പല്ലനയാറ്റില്‍ പൊലിഞ്ഞിട്ട് 93 വര്‍ഷം

തിരുവനന്തപുരം: മലയാളസാഹിത്യത്തിനും കേരള സമൂഹത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി കുമാരനാശാന്‍ ഓര്‍മ്മയായിട്ട് 93 വര്‍ഷം.1924 ജനുവരി 16നാണ് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ മഹാകവിയുടെ ജീവന്‍ പൊലിഞ്ഞത്. 51~ാം വയസ്സിലായിരുന്നു അന്ത്യം.

author-image
subha Lekshmi b r
New Update
ആ കാവ്യജീവിതം പല്ലനയാറ്റില്‍ പൊലിഞ്ഞിട്ട് 93 വര്‍ഷം

തിരുവനന്തപുരം: മലയാളസാഹിത്യത്തിനും കേരള സമൂഹത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി കുമാരനാശാന്‍ ഓര്‍മ്മയായിട്ട് 93 വര്‍ഷം.1924 ജനുവരി 16നാണ് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തില്‍ മഹാകവിയുടെ ജീവന്‍ പൊലിഞ്ഞത്. 51~ാം വയസ്സിലായിരുന്നു അന്ത്യം. ശ്രീനാരായണ ഗുരുവിന്‍റെ ആശങ്ങളോട് എന്നും ചേര്‍ന്നുനിന്ന ആശാന്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ തന്‍റെ തൂലിക പടവാളാക്കി. മഹാകാവ്യമെഴുതാതെ മഹാകവി പട്ടം ചാര്‍ച്ചിക്കൊടുക്കപ്പെട്ട കവിയായിരുന്നു കുമാരനാശാന്‍.വീണപൂവ്, ദുരവസ്ഥ. ചണ്ഡാലഭിക്ഷുകി, പ്രരോദനം തുടങ്ങിയ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം സമൂഹത്തെ ചിന്തിപ്പിക്കുകയും മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.

മലയാള കവിതയ്ക്ക് പുതുവഴി തുറന്ന് മോചനം നല്‍കിയ മഹാകവിയാണ് കുമാരനാശാന്‍.സ്നേഹമാണഖിലസാരമൂഴിയില്‍ എന്നു പാടിയ കവിയുടെ കവിതകളില്‍ ജ്വലിച്ചുനിന്ന് നിസ്വാര്‍ത്ഥമായ സ്നേഹമായിരുന്നു. 1920 ജനുവരി 13~ാം തീയതി കുമാരനാശാന് നിസ്തുലമായ കാവ്യസേവനത്തിന്‍െറ പേരില്‍ ഇംഗ്ളണ്ടിലെ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി ആദരിച്ചു. 

kumaranasan sreenarayanaguru