ആറ്റുകാല്‍ പൊങ്കാല: അടിസ്ഥാനസൗകര്യ വികസനത്തിന് 2.76 കോടിയുടെ ഭരണാനുമതി

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അടിസ്ഥാനസൗകര്യ വികസനത്തിന് 2.76 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. തുക വിനിയോഗത്തിനുള്ള സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശസ്വയംഭരണവകുപ്പില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ബന്ധപെ്പട്ട വകുപ്പുകള്‍ക്ക് ഉത്തരവ് നല്‍കും. നിര്‍മ്മാണപ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

author-image
sruthy sajeev
New Update
ആറ്റുകാല്‍ പൊങ്കാല: അടിസ്ഥാനസൗകര്യ വികസനത്തിന്  2.76 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അടിസ്ഥാനസൗകര്യ വികസനത്തിന് 2.76 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 
 
 
തുക വിനിയോഗത്തിനുള്ള സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശസ്വയംഭരണവകുപ്പില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ബന്ധപെ്പട്ട വകുപ്പുകള്‍ക്ക് ഉത്തരവ് നല്‍കും. നിര്‍മ്മാണപ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
 
 
സിവറേജ് ഡിവിഷന് 74 ലക്ഷം, ജലസേചനവകുപ്പിന് 3.4 ലക്ഷം, മൈനര്‍ ഇറിഗേഷന് 6.25 ലക്ഷം, ജലവിഭവവകുപ്പിന് 22 ലക്ഷം, നഗരസഭയ്ക്ക് 154.71 ലക്ഷം, പൊതുമരാമത്ത് വകുപ്പിന് 15.7 ലക്ഷം രൂപ വീതമുള്ള പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി. വിവിധ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും ഓടകളും കുളങ്ങളും വൃത്തിയാക്കുന്നതിനും ജലലഭ്യത ഉറപ്പാക്കുന്നതിനുമായി 86 പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുക.
Attukal Pongal