ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം പാലിച്ചാല്‍ പുരസ്കാരം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഹരിതചട്ടം പൂര്‍ണ്ണമായും പാലിക്കുന്ന നഗരപരിധിയിലെ അഞ്ച് സംഘടനകള്‍ക്കുംവ്യക്തികള്‍ക്കും നഗരസഭ പുരസ്ക്കാരം നല്‍കും. പൊങ്കാലയോടനുബന്ധിച്ച്

author-image
subha Lekshmi b r
New Update
ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം പാലിച്ചാല്‍ പുരസ്കാരം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഹരിതചട്ടം പൂര്‍ണ്ണമായും പാലിക്കുന്ന നഗരപരിധിയിലെ അഞ്ച് സംഘടനകള്‍ക്കുംവ്യക്തികള്‍ക്കും നഗരസഭ പുരസ്ക്കാരം നല്‍കും. പൊങ്കാലയോടനുബന്ധിച്ച് അന്നദാനം നടത്തുന്ന സംഘടനാപ്രതിനിധികളുമായി നഗരസഭ നടത്തിയഅവലോകന യോഗത്തില്‍ മേയര്‍ വി.കെ.പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്.

പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ശ്രമം. യോഗത്തില്‍ ത്രഭരണസമിതിയംഗങ്ങളുംപങ്കെടുത്തു. പൊങ്കാല ദിവസം അന്നദാനവും ദാഹജലവിതരണവും നടത്തുന്നവര്‍ ഉപേക്ഷിച്ചു പോകുന്ന പ്ളാസ്റ്റിക്കിലും തെര്‍മ്മോകോളിലുമുള്ള ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ളാസുകളുമാണ് ശുചീകരണത്തിന് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ നഗരപരിധിയില്‍ പ്ളാസ്റ്റിക് ക്യാരിബാഗുകള്‍ക്കും ഡിസ്പോസിബിള്‍ ഉല്പന്നങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

അന്നദാനവും ദാഹജലവും വിതരണം നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
സ്റ്റീല്‍ പ്ളേറ്റുകള്‍, ഗ്ളാസുകള്‍ എന്നിവ സൌജന്യമായി നല്കുവാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവര്‍ക്ക്
നഗരസഭ മെയിന്‍ ഓഫീസ് പ്രോജക്ട് സെക്രേട്ടറിയറ്റ് വിഭാഗത്തിലും നഗരസഭയിലെ വിവിധ ഹെല്‍ത്ത് സര്‍ക്കിള്‍ വിഭാഗത്തിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവന്ന് ഉപയോഗിച്ചശേഷം മടക്കിക്കൊണ്ടു പോകണമെന്നും മേയര്‍ അറിയിച്ചു.

യോഗത്തില്‍ നഗരസഭ ഹെല്‍ഷ;ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഉമ്മുസെല്‍മ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ധര്‍മ്മപാലന്‍, ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ എ.സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

attukal