ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് രാവിലെ ഒമ്പതിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. തന്ത്രി തെക്കേടത്ത് കുഴിക്കാട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും മേല്‍ശാന്തിയുടെ കൈയ്യിലുമാണ് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച കാപ്പ് കെട്ടിയത്

author-image
sruthy sajeev
New Update
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് രാവിലെ ഒമ്പതിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് പത്തുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. തന്ത്രി തെക്കേടത്ത് കുഴിക്കാട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും മേല്‍ശാന്തിയുടെ കൈയ്യിലുമാണ് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച കാപ്പ് കെട്ടിയത്.

രാവിലെ നടന്ന കാപ്പുകെട്ട് ചടങ്ങിനു നൂറുകണക്കിനു ഭക്തരാണ് സാക്ഷ്യം വഹിച്ചത്. ഇനിയുള്ള നാളുകള്‍ ആറ്റുകാലും പരിസരവും ഭക്തസാന്ദ്രമാകും. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്‌ളാം ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ജില്‌ളാ ഭരണകൂടവും നഗരസഭയും ജനപ്രതിനിധികളുമെല്‌ളാം ഒത്തൊരുമിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടോടെതന്നെ ക്ഷേത്രപരിസരം ദീപാലങ്കാരങ്ങളില്‍ കുളിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഇന്നു പുലര്‍ച്ചെ 4.30ന് ദേവിയെ പള്ളിയുണര്‍ത്തി. തുടര്‍ന്ന് പ്രധാന ചടങ്ങായ തോറ്റം പാട്ടും ആരംഭിച്ചു.

attukal2017moments