അന്പലപ്പുഴ സംഘത്തെ തടഞ്ഞ സിഐ ഖേദം പ്രകടിപ്പിച്ചു

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി രഥഘോഷയാത്രയായി എത്തിയ അന്പലപ്പുഴ സംഘത്തെ റോഡില്‍ തടഞ്ഞ മണിമല സിഐയുടെ നടപടി വിവാദത്തില്‍. ഇന്നലെ രാവിലെ 11മണിയോടെ എരുമേലി കെഎസ്ആര്‍ടിസി സെന്‍ററിലാണു സംഭവങ്ങളുടെ തുടക്കം.

author-image
subha Lekshmi b r
New Update
അന്പലപ്പുഴ സംഘത്തെ തടഞ്ഞ സിഐ ഖേദം പ്രകടിപ്പിച്ചു

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി രഥഘോഷയാത്രയായി എത്തിയ അന്പലപ്പുഴ സംഘത്തെ റോഡില്‍ തടഞ്ഞ മണിമല സിഐയുടെ നടപടി വിവാദത്തില്‍. ഇന്നലെ രാവിലെ 11മണിയോടെ എരുമേലി കെഎസ്ആര്‍ടിസി സെന്‍ററിലാണു സംഭവങ്ങളുടെ തുടക്കം. സിഐയെ കൈയേറ്റം ചെയ്യുന്നതിലേക്കു സംഘര്‍ഷം അക്രമാസക്തമായതോടെ എത്തിയ കാഞ്ഞിരപ്പളളി ഡിവൈഎസ്പിക്കും പ്രതിഷേധത്തിന്‍െറ ചൂടറിയേണ്ടി വന്നു. തടഞ്ഞത് എസ്പിയുടെ നിര്‍ദേശപ്രകാരമാണെന്ന് സിഐ ഇ.പി. റെജി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ളാത്തത് സിഐ യുടെ നടപടിയില്‍ ദുരൂഹത നിറച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനൊടുവില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് പേട്ടതുള്ളല്‍ നടത്തില്ളെന്ന് പ്രഖ്യാപിച്ച് മടങ്ങിയ അന്പലപ്പുഴ സംഘത്തെ അനുനയിപ്പിക്കാന്‍ ഒടുവില്‍ സിഐ യെത്തി മാപ്പ് പറയുകയും കേസുകള്‍ പിന്‍വലിക്കുമെന്നുറപ്പ് കൊടുക്കുകയും ചെയ്തു. മാത്രമല്ള പ്രശ്നപരിഹാരത്തിനായി മണിക്കൂറുകളോളം വലയേണ്ടിയും വന്നു.

രഥയാത്ര അനുമതിയില്ളാതെ നടത്തിയെന്നാരോപിച്ച് റോഡില്‍ പോലീസ് ജീപ്പ് വിലങ്ങനെയിട്ട സിഐ രഥത്തില്‍ കയറുകയും ഇനി മുന്നോട്ട് പോകാന്‍ അനുവദിക്കില്ളെന്നും പറഞ്ഞതോടെയാണ് വാക്കേറ്റവും കൈയാങ്കളിയും സംഘര്‍ഷവും നിറഞ്ഞത്.പ്രതിഷേധം വൈകാരിക തലത്തിലേക്ക് എത്തി. അക്രമസാധ്യത കണ്ട് പോലീസ് സംഘവുമായി പിന്‍മാറാനൊരുങ്ങുന്പോഴാണ് ഡിവൈഎസ്പി കെ.എം. ജിജിമോനെത്തിയത്. ഒടുവില്‍ രാത്രി വൈകി സിഐയെത്തി പേട്ടതുളളല്‍ സമൂഹപെരിയോനെ കണ്ട് ഖേദം അറിയിക്കുകയായിരുന്നു. രഥയാത്രയ്ക്ക് കഴിഞ്ഞ എട്ടിന് അനുമതി തേടി പോലീസില്‍ കത്ത് നല്‍കിയിരുന്നെന്ന് എരുമേലി ദേവസ്വം ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു. കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സമൂഹപെരിയോനായി 18 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍െറ ഭാഗമായാണ് രഥഘോഷയാത്ര ഇത്തവണ എരുമേലിയിലേക്ക് നടത്തിയത്. പേട്ടക്കവല, നൈനാര്‍ മസ്ജിദ് എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് കെഎസ്ആര്‍ടിസി സെന്‍ററില്‍ അയ്യപ്പസേവാസമാജം ക്യാന്പില്‍ സ്വീകരണം നടക്കുന്പോഴാണ് പോലീസ് തടയാനെത്തിയത്.

ambalappuzha team erumeli pettathullal