ആപത്ത് അകറ്റാന്‍ ചക്കുളത്ത് പൊങ്കാല

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയില്‍ തലവടിക്കടുത്ത് നീരേറ്റുപുറം ഗ്രാമത്തിലാണ് ചക്കുളത്തുകാവ് ക്ഷേത്രം. വനദുര്‍ഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം. ശ്രീകോവിലിന് മേല്‍കൂരയില്ല. നീലക്കൊടുവേലി പോലുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ തട്ടി ഔഷധജലംനിറഞ്ഞൊഴുകുന്ന പുണ്യനദിയായ പമ്പയുടെയും മണിമലയാറിന്റെയും സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തെ ദീപ്തമാക്കുന്നത്. ചക്കുളത്ത് കാവ് പൊങ്കാല വൃശ്ചികം 27 (ഡിസംബര്‍ 12) തിങ്കളാഴ്ചയാണ്. അന്ന് രാവിലെ ശ്രീകോവിലിലെ വിളക്കില്‍ നിന്ന് പകരുന്ന ഭദ്രദീപം പണ്ടാരഅടുപ്പില്‍ തെളിച്ച് ക്ഷേത്രമുഖ്യകാര്യദര്‍ശി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. പൊങ്കാല നിവേദ്യം പാകമാകുന്നതോടെ ശീവേലി ബിംബങ്ങളിലേക്ക് ദേവിയെ ആവാഹിക്കും. പൊങ്കാല ദേവിക്ക് നിവേദിച്ചശേഷം പ്രസാദം വിതരണം ചെയ്യും. ഇങ്ങനെ പൊങ്കാലയിട്ട് ദേവിയെ മനമുരുകി വിളിച്ചാല്‍ കഷ്ടനഷ്ടങ്ങളും നിരാശയും കര്‍മ്മചൈതന്യഹാനിയും അകന്ന് സര്‍വ്വഐശ്വര്യവും കൈവരും.

author-image
online desk
New Update
ആപത്ത് അകറ്റാന്‍ ചക്കുളത്ത് പൊങ്കാല

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയില്‍ തലവടിക്കടുത്ത് നീരേറ്റുപുറം ഗ്രാമത്തിലാണ് ചക്കുളത്തുകാവ് ക്ഷേത്രം. വനദുര്‍ഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം. ശ്രീകോവിലിന്
മേല്‍കൂരയില്ല. നീലക്കൊടുവേലി പോലുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ തട്ടി ഔഷധജലംനിറഞ്ഞൊഴുകുന്ന പുണ്യനദിയായ പമ്പയുടെയും മണിമല
യാറിന്റെയും സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തെ ദീപ്തമാക്കുന്നത്.

ചക്കുളത്തു കാവിനെ ലോകപ്രശസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം നാരീപൂജയാണ്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വ അനുഷ്ഠാനമാണിത്. സ്ത്രീയെ പ്രകൃതിയായും ശക്തിസ്വരൂപിണിയായും പരാശക്തിയായും ആരാധിക്കണമെന്ന താന്ത്രിക
സങ്കല്പമാണ് ഈ പൂജയുടെ അടിസ്ഥാനം.

മറ്റൊരു പ്രധാനവിശേഷമാണ് കാര്‍ത്തിക സ്തംഭം കത്തിക്കലും ദീപക്കാഴ്ചയും. ഓല, വാഴക്കച്ചി, പടക്കം തുടങ്ങിയവ ഉയരമുള്ള ഒരു തൂണില്‍ പൊഞ്ഞുകെട്ടി അതില്‍ നാടിന്റെ തിന്മകളെയും ഭക്തരുടെ സര്‍വ്വപാപങ്ങളെയും ആവാഹിക്കും. എന്നിട്ട് ഇതിനെ തിന്മയുടെ ഭൗതിക പ്രതീകമായി കരുതി കത്തിച്ചു കളയും. ഈ ചടങ്ങളിലൂടെ അഗ്‌നി തിന്മയെ നശിപ്പിച്ച് പകരം നന്മയെ പുന:സ്ഥാപിക്കും എന്നാണ് വിശ്വാസം.

കാര്‍ത്തിക സ്തംഭം കത്തിച്ച് ചാമ്പലാകുന്നതോടെ നാടിന്റെ ഒരു വര്‍ഷത്തെ സര്‍വ്വപാപദോഷങ്ങളും കത്തിച്ചു കളയുന്നു എന്നാണ് സങ്കല്പം. കാര്‍ത്തികാ സ്തംഭം എരിഞ്ഞു തീരുന്നതോടെ ക്ഷേത്രത്തിലും പരിസരത്തും അനേകം നന്മയുടെ ദീപങ്ങള്‍ തെളിയും. തീരാദു:ഖത്തിന് അറുതി വരുത്തുന്ന വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. ധനു ഒന്നാം തീയതി മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ടു ദിവസം വ്രതമനുഷ്ഠിക്കുന്ന പന്ത്രണ്ടു നോയമ്പ്. ഈ
വ്രതവുമായി ബന്ധപ്പെട്ട് ധനു 11-ാം തീയതി നടത്തി വരുന്ന കലശാഭിഷേകം തുടങ്ങിയ വിശേഷങ്ങളെല്ലാം ചക്കുളത്തുകാവ്‌ക്ഷേത്രത്തെ ലോകപ്രശസ്തമാക്കുന്നു.

ഏത് ആപത്തിലും അദൃശ്യകരങ്ങളാല്‍ ഭക്തര്‍ക്ക് രക്ഷയേകുന്ന ചക്കുളത്ത് അമ്മയുടെ ഇഷ്ടവഴിപാടാണ് വൃശ്ചികത്തിലെ പൊങ്കാല. ക്ഷേത്രസന്നിധിയില്‍ ചുടുകട്ടവച്ച് അടുപ്പ് തീര്‍ത്ത് കൊതുമ്പ്, ചൂട്ട് എന്നിവയാല്‍ അഗ്‌നി തെളിച്ച് മണ്‍കലം വച്ച് അരി, ശര്‍ക്കര, നാളികേരം ജലം എന്നിവയാല്‍ നിവേദ്യമുണ്ടാക്കി സ്വയം ദേവിക്കു സമര്‍പ്പിക്കുന്ന അനുഷ്ഠാനമാണ് പൊങ്കാല. ഇത് സൂചിപ്പിക്കുന്നത് പഞ്ചകോശാത്മകമായ
ശരീരത്തില്‍ നിന്ന് അഹംബോധം നശിച്ച ജീവാത്മാവ് അഖണ്ഡ ആനന്ദമായ പരമാത്മാവില്‍ ലയിക്കുന്നു എന്ന വേദാന്തതത്ത്വത്തെയാണ്.

ചക്കുളത്ത് കാവ് പൊങ്കാല വൃശ്ചികം 27 (ഡിസംബര്‍ 12) തിങ്കളാഴ്ചയാണ്. അന്ന് രാവിലെ ശ്രീകോവിലിലെ വിളക്കില്‍ നിന്ന് പകരുന്ന ഭദ്രദീപം പണ്ടാരഅടുപ്പില്‍ തെളിച്ച് ക്ഷേത്രമുഖ്യകാര്യദര്‍ശി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. പൊങ്കാല നിവേദ്യം പാകമാകുന്നതോടെ ശീവേലി ബിംബങ്ങളിലേക്ക് ദേവിയെ ആവാഹിക്കും. പൊങ്കാല ദേവിക്ക് നിവേദിച്ചശേഷം പ്രസാദം വിതരണം ചെയ്യും. ഇങ്ങനെ പൊങ്കാലയിട്ട് ദേവിയെ മനമുരുകി വിളിച്ചാല്‍ കഷ്ടനഷ്ടങ്ങളും നിരാശയും കര്‍മ്മചൈതന്യഹാന
ിയും അകന്ന് സര്‍വ്വഐശ്വര്യവും കൈവരും.

Chakkulath Ponkala