എരുമേലി പേട്ടതുളളല്‍ ഇന്ന്

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല്‍ ഇന്ന്. അന്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലുകള്‍ ഇന്നുനടക്കും.ഉച്ചയോടെ ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കുന്നതോടെ

author-image
subha Lekshmi b r
New Update
എരുമേലി പേട്ടതുളളല്‍ ഇന്ന്

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല്‍ ഇന്ന്. അന്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലുകള്‍ ഇന്നുനടക്കും.ഉച്ചയോടെ ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കുന്നതോടെ അന്പലപ്പുഴ സംഘത്തിന്‍റെ തുള്ളല്‍ ആരംഭിക്കും.
സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ പേട്ട കൊച്ചന്പലത്തില്‍ നിന്ന് ഇറങ്ങിവരുന്ന അന്പലപ്പുഴ
സംഘത്തെ ജമാ അത്ത് ഭാരവാഹികള്‍ പൂക്കള്‍ വര്‍ഷിച്ചു സ്വീകരിക്കും. മസ്ജിദിനു വലംവച്ച് പുറംതിരിയാതെ ഇറങ്ങുന്ന അന്പലപ്പുഴ സംഘം തുടര്‍ന്ന് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയന്പലത്തിലേക്കു പുറപ്പെടും.

ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുന്പോഴാണ് ആലങ്ങാട് സംഘത്തിന്‍റെ തുള്ളല്‍ ആരംഭിക്കുന്നത്. ദേഹമാകെ ഭസ്മം പൂശി ചടുലമായ ചുവടുകളോടെ നീങ്ങുന്ന ആലങ്ങാട് സംഘത്തിന്‍റെ തുള്ളലില്‍ വെളിച്ചപ്പാടും ഗോളകയും കൊടിയും അടക്കമുള്ള സവിശേഷതകളുണ്ട്.പേട്ടതുള്ളലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിവിധ വകുപ്പുകള്‍ അറിയിച്ചു. തുള്ളിയെത്തുന്ന സംഘങ്ങളെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍വലിയന്പലത്തില്‍ സ്വീകരിക്കും. ഇന്നലെ നടന്ന ചന്ദനക്കുടം ആഘോഷം ആയിരങ്ങളെ ആഹ്ളാദത്തിമര്‍പ്പിലാക്കി.

അതേസമയം, മഹല്ള് മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എരുമേലി ചന്ദനക്കുടം ദര്‍ശിക്കാന്‍ ജനസാഗരമിരന്പി.മഗ്രിബ് നമസ്കാര ശേഷം ടൌണ്‍ നൈനാര്‍ മസ്ജിദ് അങ്കണത്തിലായിരുന്നു ചന്ദനക്കുടം ആഘോഷങ്ങള്‍ക്കു തുടക്കം.മന്ത്രി കെ.ടി. ജലീല്‍ ചന്ദനക്കുടം ഫ്ലാഗ് ഓഫ് ചെയ്തു. മതസൌഹാര്‍ദത്തിന്‍െറയും സഹിഷ്ണുതയുടെയും ഭൂമികയാണ്
എരുമേലിയെന്നു മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്‍റ് പി.എ. ഇര്‍ഷാദ് അധ്യകഷതവഹിച്ചു. പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാള്‍ പി.ജി. ശശികുമാര്‍ വര്‍മ മുഖ്യാതിഥിയായി.

Makaravilaku erumeli pettathullal