തിരുവാഭരണഘോഷയാത്ര നാളെ; ഉച്ചവരെ ഭക്തര്‍ക്ക് കണ്ടുതൊഴാം

പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുളള ഘോഷയാത്ര നാളെ പുറപ്പെടും.പന്തളം സ്രാന്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനായി വച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ പുലര്‍ച്ചെ നാലിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിവലിയകോയിക്കല്‍ കേഷത്രത്തിലെത്തിക്കും.

author-image
subha Lekshmi b r
New Update
തിരുവാഭരണഘോഷയാത്ര നാളെ; ഉച്ചവരെ ഭക്തര്‍ക്ക് കണ്ടുതൊഴാം

പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുളള ഘോഷയാത്ര നാളെ പുറപ്പെടും.പന്തളം സ്രാന്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനായി വച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ പുലര്‍ച്ചെ നാലിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിവലിയകോയിക്കല്‍ കേഷത്രത്തിലെത്തിക്കും. പകല്‍ 12വരെ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന് വയ്ക്കും. പകല്‍ 11ന് പന്തളം രാജാവ് രേവതിനാള്‍ പി രാമവര്‍മ രാജയെയും 11.15ന് രാജപ്രതിനിധി പൂയംനാള്‍ പി ജി ശശികുമാര്‍വര്‍മയെയും തുടര്‍ന്ന് തിരുവാഭരണ പേടക വാഹകസംഘത്തെയും ദേവസ്വം ബോര്‍ഡും കേഷത്രോപദേശക സംഘം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ച് കേഷത്രത്തിലേക്കാനയിക്കും.

ഉച്ചപൂജയ്ക്കുശേഷം മേല്‍ശാന്തി പൂജിച്ച ഉടവാള്‍ പന്തളം രാജാവിന് കൈമാറി പണക്കിഴി കൈപ്പറ്റുന്നതോടെ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. പന്തളം രാജാവ് രേവതിനാള്‍ പി രാമവര്‍മരാജ പൂജിച്ച ഉടവാള്‍ രാജപ്രതിനിധി ശശികുമാര്‍വര്‍മക്ക് കൈമാറും. പകല്‍ ഒന്നിന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുളള സംഘം തിരുവാഭരണ പേടകങ്ങള്‍ തലയിലേറ്റി ഘോഷയാത്ര ആരംഭിക്കും.ഘോഷയാത്ര കൈപ്പുഴ ശ്രീകൃഷ്ണസ്വാമി കേഷത്രത്തിലൂടെ കുളനട ദേവികേഷത്രത്തിലേക്ക് പോകും. തുടര്‍ന്ന് ഉള്ളന്നൂര്‍ ദേവികേഷത്രം, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള കേഷത്രം വഴി അയിരൂര്‍ പുതിയകാവ് കേഷത്രത്തിലെത്തി ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കും.

പുതിയകാവ് ദേവികേഷത്രത്തില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ യാത്ര റാന്നി, വടശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തിലെത്തി വിശ്രമിക്കും.മകരവിളക്ക് ദിനമായ ശനിയാഴ്ച ളാഹയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നിലയ്ക്കല്‍, അട്ടത്തോട്, പാണ്ടിത്താവളം വഴി മരക്കൂട്ടത്തെത്തും. അവിടെനിന്ന് ദേവസ്വംഭാരവാഹികളും അയ്യപ്പസേവാസംഘവും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് എടുക്കുന്ന പെട്ടിയില്‍നിന്ന് തിരുവാഭരണങ്ങള്‍
അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയാണ് മകരവിളക്കു ദിവസം ദീപാരാധന നടക്കുന്നത്.

makaravilaku goldenattireoflordayyappa