ശിവരാത്രി മാഹാത്മ്യം

ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനുമായ ശിവനെ ഭജിക്കാന്‍ ഉത്തമമായ ദിനമാണ് ശിവരാത്രി ദിനം. ശിവനും രാത്രിയും ചേര്‍ന്നതാണ് ശിവരാത്രി. ശിവനെന്നാല്‍

author-image
subha Lekshmi b r
New Update
 ശിവരാത്രി മാഹാത്മ്യം

ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനുമായ ശിവനെ ഭജിക്കാന്‍ ഉത്തമമായ ദിനമാണ് ശിവരാത്രി ദിനം. ശിവനും രാത്രിയും ചേര്‍ന്നതാണ് ശിവരാത്രി. ശിവനെന്നാല്‍ നിരാകാരനായ ഈശ്വരനെന്നാണ് അര്‍ത്ഥം. ശിവന്‍ എന്നാല്‍ നാശമില്ലാത്തവന്‍ എന്നും സര്‍വ്വമംഗളകാരിയെന്നും അര്‍ത്ഥഭേദങ്ങളുണ്ട്. രാത്രിയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യമനസ്സിലെ അജ്ഞാനാന്ധകാരത്തെയാണ്. ശിവരാത്രി വ്രതത്തിലൂടെയും ജപത്തിലൂടെയും ഈ അന്ധകാരം നീങ്ങി മനസ്സില്‍ ഈശ്വരജ്ഞാനമുണ്ടാകുന്നു. കാമ,ക്രോധ,ലോഭ,മോഹാദികള്‍ അകലുന്നു.

ഐതിഹ്യങ്ങള്‍
പാലാഴിമഥനത്തില്‍ ഉത്ഭൂതമായ ഹലാഹലം (കാളകൂടം) എന്ന ഘോരവിഷം ലോകരക്ഷയ്ക്കായി ഭഗവാന്‍ ശിവന്‍ പാനം ചെയ്തു. ഇതു കണ്ട പാര്‍വ്വതി ദേവി ഭഗവാന്‍റെ കണ്ഠത്തില്‍ ഞെക്കിപ്പിടിച്ചു. വിഷം ഭഗവാന്‍റെ ഉളളിലേക്ക് ഇറങ്ങാതിര
ിക്കാനായിരുന്നു ഇത്. എന്നാല്‍, വിഷം പുറത്തേക്ക് വീഴാതിരിക്കാന്‍ ശ്രീ മഹാവിഷ്ണുവാകട്ടെ ഭഗവാന്‍റെ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ അകത്തേക്കും പുറത്തേക്കും പോകാതെ വിഷം ഭഗവാന്‍റെ കണ്ഠത്തില്‍ ഉറച്ചു. തത്ഫലമായി ഭഗവാന്‍ നീലകണ്ഠനായി. വിഷം സേവിച്ച ഭഗവാന്‍ ആ രാത്രി ഉറങ്ങാതിരിക്കുവാന്‍ വേണ്ടി ദേവഗണങ്ങള്‍ ശിവനെ പ്രകീര്‍ത്തിച്ച് ആടിയും പാടിയും ആഘോഷിച്ചു. ഇതിന്‍റെ സ്മരണയ്ക്കായാണ് ശിവരാത്രി ആഘോഷിക്കുന്നതെന്നും. ശിവരാത്രി ദിവസം വ്രതമെടുത്ത് ഉറക്കമൊഴിഞ്ഞാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയുണ്ടാകുമെന്നും വിശാസം.

ശിവരാത്രിയുമായി ബന്ധപ്പെട്ട മറ്റൊരു കഥ പാര്‍വ്വതീദേവിയുമായി ബന്ധപ്പെട്ടതാണ്. ശിവപ്രീതിക്കായി തപസ്സുചെയ്ത ശ്രീ പാര്‍വ്വതി ഭഗവത് ദര്‍ശനത്തിനായി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. ദേവിയുടെ ഈ പ്രാര്‍ത്ഥന ഫലം കാണുകയും ചെയ്തു. ആയതിനാല്‍ ശിവരാത്രിദിനം വ്രതമെടുത്ത് ഉറങ്ങാതെ ശിവനെ ഭജിച്ചാല്‍ ആഗ്രഹപൂര്‍ത്തിയുണ്ടാകുമെന്നും കന്യകമാര്‍ക്ക് മനസ്സിനിണങ്ങിയ മംഗല്യം നടക്കുമെന്നും വിശ്വാസം.

ഇനി മൂന്നാമത് ഒരു ഐതിഹ്യവുമുണ്ട്. അത് ത്രിമൂര്‍ത്തികളുമായി ബന്ധപ്പെട്ടതാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്ന് മുളച്ചുവന്ന താമരയില്‍ നിന്ന് ബ്രഹ്മാവ് ജന്മമെടുത്തു. ബ്രഹ്മാവ് ജലപ്പരപ്പിലൂടെ സഞ്ചരിക്കവേ ശ്രീ മഹാവിഷ്ണുവിനെ കണ്ട് "നീ ആരാണ്" എന്ന് ചോദിച്ചു. "ഞാന്‍ നിന്‍റെ പിതാവായ വിഷ്ണുവാണെ"ന്ന് മറുപടിയുണ്ടായി. എന്നാല്‍, ആ മറുപടി ബ്രഹ്മാവിന് തൃപ്തികരമായി തോന്നിയില്ല. ഒടുവില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം യുദ്ധത്തിന് വഴിവെച്ചു. ബ്രഹ്മാവ് ബ്രഹ്മാസ്ത്രവും മഹാവിഷ്ണു പാശുപതാസ്ത്രവും പ്രയോഗിച്ചു. പാശുപതാസ്ത്രത്തെ ഉപസംഹരിക്കുവാന്‍ രണ്ടുദേവന്മാര്‍ക്കും കഴിഞ്ഞില്ല. ഇനയെന്തെന്ന് ആലോചിച്ചുനില്‍ക്കുന്പോള്‍ ഒരു ശിവലിംഗം ഇരുവരുടേയും മദ്ധ്യത്തായി ഉയര്‍ന്നുവന്നു. ഈ ശിവലിംഗത്തിന്‍െറ അഗ്രവും കീഴറ്റവും ദൃശ്യമായിരുന്നില്ല. മുകള്‍ഭാഗം തേടി ബ്രഹ്മദേവനും കീഴ്ഭാഗം തേടി വിഷ്ണുദേവനും യാത്രതിരിച്ചു. യാത്ര വിഫലമായി രണ്ടു പേരും പൂര്‍വ്വസ്ഥാനത്തുവന്നെത്തി. ആ സമയത്ത് ശിവഭഗവാന്‍ പ്രത്യക്ഷനാവുകയും പാശുപതാസ്ത്രത്തെ പിന്‍വലിക്കുകയും ചെയ്തു. ഇത് മാഘമാസത്തിലെ (കുംഭം) കറുത്ത പക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. മേലില്‍ പ്രതിവര്‍ഷം പ്രസ്തുതരാവില്‍ ഉറങ്ങാതെ വ്രതന ിഷ്ഠയോടെ ആഘോഷിക്കണമെന്ന് ഭഗവാന്‍ അരുളി. അങ്ങനെയാണത്രേ ശിവരാത്രി ആഘോഷിച്ചു തുടങ്ങിയത്.

Shivarathri