ഒരു നാള്‍ 2.25 കോടി രൂപ കാണിക്ക

തിരുപ്പതിയാണ് ലോകത്തേറ്റവും വരുമാനമുളള ക്ഷേത്രം. 2.25 കോടി രൂപവരെ കാണിക്കലഭിച്ച ദിവസങ്ങളുണ്ട്. ഭഗവാന് കാണിക്കയര്‍പ്പിക്കുന്നവര്‍ക്ക് ഇരട്ടിയായി തിരിച്ചുകിട്ടുമെന്നാണ് വിശ്വാസം

author-image
SUBHALEKSHMI B R
New Update
ഒരു നാള്‍ 2.25 കോടി രൂപ കാണിക്ക

തിരുപ്പതിയാണ് ലോകത്തേറ്റവും വരുമാനമുളള ക്ഷേത്രം. 2.25 കോടി രൂപവരെ കാണിക്കലഭിച്ച ദിവസങ്ങളുണ്ട്. ഭഗവാന് കാണിക്കയര്‍പ്പിക്കുന്നവര്‍ക്ക് ഇരട്ടിയായി തിരിച്ചുകിട്ടുമെന്നാണ് വിശ്വാസം. അതിന് പിന്നിലൊരു കഥയുണ്ട്. പത്മാവതിയുമായുളള വിവാഹത്തിനായി ശ്രീ വെങ്കടേശ്വരന്‍ കുബേരനില്‍ നിന്ന് 3364 കോടി രാമനാണയങ്ങള്‍ വായ്പയായി വാങ്ങി. ആ തുക ഉപയോഗിച്ച് ശേഷാദ്രി കുന്നുകള്‍ സ്വര്‍ഗ്ഗതുല്യം കമനീയമാക്കി. സകലആഡംബരത്തോടെയും വെങ്കടേശ്വര~പത്മാവതീ വിവാഹം നടന്നു. ലക്ഷ്മീദേവിയാകട്ടെ ഭക്തരോടുളള ഭഗവാന്‍റെ പ്രതിബദ്ധത മനസ്സിലാക്കി ഭഗവാന്‍റെ ഹൃദയത്തില്‍ വസിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഭഗവാന്‍റെ കടംവീട്ടാന്‍ ഭക്തര്‍ കാണിക്കയര്‍പ്പിക്കാന്‍ തുടങ്ങി. അതു മനസ്സിലാക്കിയ ഭഗവാന്‍ തനിക്ക് നല്‍കുന്നതിന്‍റെ ഇരട്ടിയായി തിരികെ നല്‍കുമെന്ന് വരമേകി. ഈ വിശ്വാസമുളളതുകൊണ്ട് സ്വര്‍ണ്ണം, രത്നം, പണം എന്നിങ്ങനെ കോടിക്കണക്കിന് ദശലക്ഷക്കണക്കിന് രൂപയുടെ കാണിക്കയാണ് ഭഗവാന് പ്രതിദിനം സമര്‍പ്പിക്കപ്പെടുന്നത്. ലോകത്ത് വരുമാനത്തിലും ആസ്തിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്ഷേത്രമാണിത്.

temple balaji