തിരുവാഭരണങ്ങള്‍ അഞ്ചു മണിക്ക് ശരംകുത്തിയിലെത്തും

ളാഹ: ഇന്ന് രാവിലെ ളാഹയില്‍നിന്ന് ആരംഭിച്ച തിരുവാഭരണഘോഷയാത്ര നിലയ്ക്കല്‍, അട്ടത്തോട്, പാണ്ടിത്താവളം വഴി മരക്കൂട്ടത്തെത്തും. അവിടെനിന്ന് ദേവസ്വംഭാരവാഹികളും

author-image
subha Lekshmi b r
New Update
തിരുവാഭരണങ്ങള്‍ അഞ്ചു മണിക്ക് ശരംകുത്തിയിലെത്തും

ളാഹ: ഇന്ന് രാവിലെ ളാഹയില്‍നിന്ന് ആരംഭിച്ച തിരുവാഭരണഘോഷയാത്ര നിലയ്ക്കല്‍, അട്ടത്തോട്, പാണ്ടിത്താവളം വഴി മരക്കൂട്ടത്തെത്തും. അവിടെനിന്ന് ദേവസ്വംഭാരവാഹികളും അയ്യപ്പസേവാസംഘവും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. സന്നിധാനത്തു ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണങ്ങള്‍ സ്വീകരിക്കും. ശ്രീകോവിലിനു മുന്പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകങ്ങള്‍ ഏറ്റുവാങ്ങും.

ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോകുന്ന തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്നു ദീപാരാധനയ്ക്കായി നട തുറക്കും. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുന്പോഴാണ് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. ആകാശത്ത് മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ളാം ജ്യോതിദര്‍ശനം വിളിച്ചറിയിച്ചുകൊണ്ട് പ്രത്യക്ഷമാകും.

മകരസംക്രമ പൂജയ്ക്കും മകരവിളക്കിനുമായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയാക്കി.തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നന്പൂതിരി എന്നിവര്‍ കാര്‍മികരായിരുന്നു.

Makaravilaku