ഇന്ന് ധനുമാസത്തിലെ തിരുവാതിര

തുടര്‍ന്ന് ഓരോ പുഷ്പത്തിന്റെ പേര് പറഞ്ഞ് തലയില്‍ ചൂടുന്നു. ദശപുഷ്പ്പങ്ങള്‍ ഓരോന്നും ചൂടുന്നതിന് ഓരോരോ ഫലങ്ങളാണ് പ്രദാനമാകുന്നത്.

author-image
parvathyanoop
New Update
ഇന്ന് ധനുമാസത്തിലെ തിരുവാതിര

ഇന്ന് ധനുമാസത്തിലെ തിരുവാതിര. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം.കന്യകമാര്‍ മംഗല്യ ഭാഗ്യത്തിനും ദമ്പതിമാര്‍ ദാമ്പത്യ സൗഖ്യത്തിനും ദീര്‍ഘ സുമംഗലി യോഗത്തിനും തിരുവാതിര നൊയമ്പെടുക്കുന്നു.

പാതിരപ്പൂചൂടിയെത്തുന്ന മങ്കമാര്‍ ധനുമാസ തിരുവാതിരയുടെ അഴകാണ്.തിരുവാതിരകളി, തിരുവാതിര വ്രതം, ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, തുടിച്ചുകുളി എന്നിവയെല്ലാം മുറപോലെ ആഘോഷിച്ച് സ്ത്രീകള്‍ മംഗല സൗഭാഗ്യത്തിനും നല്ല കുടുംബ ജീവിതത്തിനുമായി പ്രാര്‍ത്ഥിക്കുന്നു.

മകയിരം നൊയമ്പും, തിരുവാതിര നൊയമ്പും, എട്ടങ്ങാടി നിവേദ്യവും പൂത്തിരുവാതിര ആഘോഷങ്ങളും ചേര്‍ന്ന രസക്കാഴ്ചയാണ് മലയാളികള്‍ക്ക് തിരുവാതിര ആഘോഷങ്ങള്‍.

ധനുമാസ തിരുവാതിരയുടെ നൊയമ്പ് വ്യാഴാഴ്ച (2023 ജനുവരി 5) രാത്രി 9 മണി മുതല്‍ വെളളിയാഴ്ച (2023 ജനുവരി 6) ഉച്ചയ്ക്ക് 12.30 വരെയാണ്. തിരുവാതിര ഉറക്കം ഒഴിച്ചില്‍ വ്യാഴാഴ്ച രാത്രിയാണ്. വ്രതം അനുഷ്ഠിക്കുന്നവര്‍ അരി ആഹാരം കഴിക്കരുത്.

തിരുവാതിരനാള്‍ കഴിഞ്ഞ് തീര്‍ഥം സേവിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം വ്രതം അവസാനിപ്പിക്കാം.പാതിരപ്പൂ എന്നത് ഒരു പൂവല്ല. പത്ത് തരം പുഷ്പ്പങ്ങള്‍ ചേര്‍ന്ന ദശപുഷ്പങ്ങളാണ് പാതിരാപ്പൂവ് എന്ന് പറയുന്നത്.

കറുക, കൃഷ്ണക്രാന്തി, പൂവാംകുരുന്നില, നിലപ്പന, കൈയ്യോന്നി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവിയന്‍. ഇതില്‍ കറുക ഒഴിച്ച് ബാക്കി ഒന്‍പതും പുഷ്പ്പിക്കുന്നവയാണ്.

ഓരോ പൂവിനും അതിന്റെതായ ദേവതകളും മഹാത്മ്യങ്ങളും ഗുണഫലങ്ങളുമുണ്ട്. പാതിരപ്പൂ ചൂടുന്നതിന് ചില ചടങ്ങളുകളുണ്ട്.
കുരവശബ്ദത്തോടെ സ്ത്രീജനങ്ങള്‍ തിരുവാതിരക്കളി തുടങ്ങുന്നു.

തുടര്‍ന്ന് പ്രധാന കീര്‍ത്തനങ്ങള്‍ കഴിയുമ്പോഴേക്കും പാതിരുപ്പൂ ചൂടലിനുള്ള സമയമാകും. നേരത്തെ തന്നെ തുളസിതത്തറയിലോ, മരച്ചുവട്ടിലോ മറ്റോ ദശപുഷ്പ്പങ്ങള്‍ എടുത്തുവച്ചിരിക്കും.

പാതിരാപ്പൂ ചൂടേണ്ട സമയമാകുമ്പോള്‍ സ്ത്രീജനങ്ങള്‍ എല്ലാവരും പാട്ടും കുരവയും അര്‍പ്പുവിളികളും തിരുവാതിരപ്പാട്ടുകളുമായി എത്തി ദശപുഷ്പങ്ങളിലെ ഓരോ പൂവിന്റെയും പേരും ചൊല്ലി പാലക്കു നീര് കൊടുക്കുന്നു എന്ന ചടങ്ങ് നടത്തുന്നു.

തുടര്‍ന്ന് ദശപുഷ്പ്പം എടുത്തുകൊണ്ട് തിരുവാതിര കളത്തിലേക്ക് മടങ്ങുന്നു. നിലവിളക്കിന് മുന്‍പില്‍ അഷ്ടമംഗല്യത്തോടൊപ്പം (ചെപ്പ്, കണ്ണാടി, അക്ഷതം, വസ്ത്രം, ഗ്രന്ഥം, സ്വര്‍ണ്ണം, കിണ്ടി, ചന്ദനം) ദശപുഷ്പങ്ങളും വയ്ക്കുന്നു.

തുടര്‍ന്ന് ഓരോ പുഷ്പത്തിന്റെ പേര് പറഞ്ഞ് തലയില്‍ ചൂടുന്നു. ദശപുഷ്പ്പങ്ങള്‍ ഓരോന്നും ചൂടുന്നതിന് ഓരോരോ ഫലങ്ങളാണ് പ്രദാനമാകുന്നത്.

ഐതീഹ്യം

പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ഈ ദിനത്തിലാണെന്നും ഐതീഹ്യം.

thiruvathira festival sivan temple