
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ആറൻമുള വള്ള സദ്യ ഉപേക്ഷിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ് . വള്ളസദ്യ നടത്തുന്നത് ഇത്തവണ പ്രായോഗികമല്ല എന്നതാണ് ബോർഡ് പറയുന്നത്. വള്ള സദ്യ ഉപേക്ഷിച്ച ബോർഡിൻറെ തീരുമാനം ആറന്‍മുള പള്ളിയോട സേവാസംഘത്തെ അറിയിക്കാന്‍ തീരുമാനമായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍ വാസു അറിയിച്ചു.
ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിനു പുറത്ത് നിന്ന് ദര്‍ശനം നടത്താം. അഞ്ച് പേരില്‍ കൂടാതെയും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാണ് ദര്‍ശനം നടത്താന്‍ എത്തേണ്ടത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, റെഡ് സോണ്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.