
പാവുട്ടുമുറിയിൽ കുഞ്ഞിലക്ഷമിയമ്മയുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി.40 വയസുള്ള അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. ഇവരുടെ അമ്മ മരിച്ചു പോയതും അച്ഛൻ ഇവരെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചതുമാണ്.കുഞ്ഞി ലക്ഷ്മി അമ്മയുടെ നാട്ടിൽ വടക്കീശ്വരത്ത് യതി എന്ന യോഗി താമസിച്ചു വന്നിരുന്നു. അയാൾ ലക്ഷ്മി അമ്മയെ അനുഗ്രഹിച്ചു പറഞ്ഞു.കുഞ്ഞി ലഷ്മിക്ക് പെൺകുട്ടി ഉണ്ടാവുമെന്നും ആ കുട്ടിക്ക് ഗുരുവായൂരിൽ വച്ച് ചോറൂണ് നടത്തണമെന്നും, തുലാഭാരം കഴിക്കണമെന്നും അറിയിച്ചു.ആ അനുഗ്രഹം ഫലിച്ചു.
കുഞ്ഞിലക്ഷ്മി ശതീശ്വരൻ പറഞ്ഞ പോലെ ഒരു പെൺകുട്ടിക്ക് ജന്മം നൽകി.ഗുരുവായൂർ ചോറൂണിന് കൊണ്ടു പോകാൻ തീരുമാനിച്ചു. വീട്ടിലെ കുന്നിമരത്തിലുണ്ടായ കുന്നിക്കുരു ഇടങ്ങഴി കണക്കിന് പറിച്ച് ശേഖരിച്ച് വച്ചു.പക്ഷെ ഈശ്വരനിയോഗം വേറെ ആയിരുന്നു. ചോറ് കൊടുക്കുന്നതിന്റെ തലേ ദിവസം ഈ പെൺകുഞ്ഞ് കടുത്ത പനി ബാധിച്ച് മരിച്ചു.അതീവ ദുഃഖം താങ്ങാനാവാതെ കുഞ്ഞിലക്ഷ്മിയമ്മ ഗുരുവായൂരപ്പനെ വരെ പഴിച്ചു.. മേലിൽ ആ മുഖം കാണാൻ ചെല്ലില്ലെന്നു വരെ പറഞ്ഞു.കുന്നിക്കുരു വേറെ ആൾ വശം കൊടുത്തുവിട്ടു.അതേ സമയത്ത് കുഞ്ഞിലക്ഷ്മിയുടെ പിതാവായ കടിഞ്ഞിൽ തിരുമുൽപ്പാട് എന്ന സമ്പന്നനായ വ്യക്തി തന്റെ രണ്ടാം ഭാര്യയിലുണ്ടായ മകന്റെ കുട്ടിക്ക് ഗുരുവായൂരിൽ ചോറു കൊടുക്കുന്ന ദിവസം ഒരു കൊമ്പനാനയെ നടയിൽ ഇരുത്തി കളഭം കഴിച്ചു.
പക്ഷെ വഴിപാട് കഴിഞ്ഞ് വീട്ടിലെത്തിയതു മുതൽ അദ്ദേഹത്തിന് വല്ലാത്ത പരവേശവും അസ്വസ്ഥതയും പുകച്ചിലും തുടങ്ങി.. എല്ലാവർക്കും വിഷമമായി. അവർ ഗുരുവായൂരിലേക്ക് വിശേഷപ്പെട്ട വഴിപാടുകൾ നേർന്നു. രാത്രി സമയത്ത് അല്പം മയക്കം വന്ന തിരുമുല്പാടിന്റെ സ്വപ്നത്തിൽ ഗുരുവായൂരപ്പൻ വന്ന് പറഞ്ഞു.
പന്തീരായിരം രൂപക്ക് ആനയെ നടയിരുത്തിയിട്ടൊന്നും കാര്യമില്ല. ആനയെ നടയിരുത്തിയ സമയത്ത് ആനയുടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് എന്നെ നോക്കി നിലവിളിച്ച കുന്നിക്കുരുവിന്റെ വില എന്താണെന്ന് തനിക്കറിയാമോ... ഒരു അമ്മയുടെ കണ്ണുനീരിന്റെ വിലയാണത്... സ്വന്തം മകളുടെ കുട്ടി മരിച്ചിട്ട് അവരെ ഒന്നാശ്വസിപ്പിക്കാതെ എനിക്ക് ആനയെ തന്നതുകൊണ്ട് കാര്യമില്ലഎന്ന്.
അയാൾ ഞെട്ടി എഴുന്നേറ്റു. രാവിലെ തന്നെ ക്ഷേത്രം ഓതിക്കനെ കണ്ട് വിവരം പറഞ്ഞു.മകളെ ചെന്നു കണ്ട് ആശ്വസിപ്പിക്കാനും അവർക്ക് ഇനിയും സന്താനങ്ങളുണ്ടാകുമെന്ന് അറിയിക്കാനും, ഇത് പറഞ്ഞത് വടക്കീശ്വരത്ത് യതിയല്ല സാക്ഷാൽ ഗുരുവായൂരപ്പനാണെന്ന് പറയണമെന്നുംഓതിക്കൻ അറിയിച്ചു.
സാക്ഷാൽ ഗുരുവായൂരപ്പൻ ആവാം ഓതിക്കന്റെ രൂപത്തിലെത്തിയത് ... ഏതായാലും പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയുണ്ടായി. കുഞ്ഞിലക്ഷമിയമ്മക്ക് പുരുഷ സന്താനം ഉൾപ്പെടെ സന്താന സൗഭാഗ്യം കൈവന്നു. പിതാവിന്റെ വാത്സല്യവും ലഭിച്ചു.എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ.ഗുരുവായൂർ നടയിലെ കുന്നിക്കുരുവിന്റെ മഹത്വം അതാണ്.
അതവിടെ കൊണ്ടു വന്നിടുന്നവരുടെ സമർപ്പണത്തിന്റെ വില ഗുരുവായൂരപ്പനറിയുന്നുണ്ട്.ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ അറിയാതെയെങ്ങാനും കുന്നിക്കുരുവിൽ ചവിട്ടിയാൽ തൊട്ട് നിറുകയിൽ വയ്ക്കുന്നത് അതുകൊണ്ടാണ്. ഒരു കുന്നിക്കുരുവിന്റെ കണ്ണുനീർ പോലും സഹിക്കാൻ പറ്റാത്ത ഗുരുവായൂരപ്പാ ഭഗവാനേ...!!!! ആ ഭക്ത വാൽസല്യം അടിയനിലും തോന്നണേ... കൃഷ്ണാ...!!