'മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരം', ഇന്ന് നരസിംഹ ജയന്തി

മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. പേരു പോലെ സിംഹത്തിൻറെ മുഖവും മനുഷ്യൻറെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിൻറെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂർത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

author-image
online desk
New Update
'മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരം', ഇന്ന് നരസിംഹ ജയന്തി

മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. പേരു പോലെ സിംഹത്തിൻറെ മുഖവും മനുഷ്യൻറെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിൻറെ പ്രത്യേകത. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. നരസിംഹമൂർത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. ഗുരുവായൂരിൽ നരസിംഹ ജയന്തി 2020 മെയ് 6 ബുധനാഴ്ച ആഘോഷിക്കുന്നു.

മഹാവിഷ്ണുവിൻറെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് പിൻ തലമുറക്കാരനായ ഹിരണ്യകശിപുവിൽ ഭഗവാനോട് പകയുണ്ടായി. മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ് ചെയ്ത് വരങ്ങൾ നേടാനും അസുരരാജാവ് തീരുമാനിച്ചു. ഹിരണ്യകശിപുവിൻറെ കഠിനതപസിൽ സന്തുഷ്ടനായ ബ്രഹ്മാവിന് അദ്ദേഹം ആവശ്യപ്പെട്ട വരങ്ങൾ നൽകേണ്ടി വന്നു. മനുഷ്യനാലും മൃഗത്താലും മരണമുണ്ടാകരുത്, പകലും രാത്രിയിലും കൊല്ലപ്പെടരുത്, വീട്ടിനുള്ളിലും പുറത്തുംവച്ച് മരണം സംഭവിക്കരുത് എന്നിവയായിരുന്നു ബ്രഹ്മാവ് ഹിരണ്യകശിപിനു നൽകിയ വരങ്ങൾ.

വരശക്തിയാൽ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാർക്കും സന്യാസിമാർക്കുമെതിരെ തിരിഞ്ഞു. വിഷ്ണുവിൻറെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിൻറെ അതിക്രമങ്ങളിൽ ഭയചിത്തരായ ദേവന്മാരും സന്യാസികളും വിഷ്ണുവിനെ അഭയം തേടി. ഹിരണ്യകശിപിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവർക്ക് ഉറപ്പു നല്കി. ഇതേസമയം ഹിരണ്യകശിപുവിനും കയാദുവിനും പ്രഹ്ളാദൻ എന്ന പുത്രൻ ജനിച്ചു. ഗർഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹർഷി നാരദൻ മഹാവിഷ്ണുവിൻറെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ളാദൻ കേൾക്കാനിടയായി.

കയാദുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിൻറെ ഫലമായി പ്രഹ്ളാദൻ നാരദവചനങ്ങൾ ശ്രവിച്ചത്. ഇത് ജനനം മുതൽക്കേ പ്രഹ്ളാദനെ വിഷ്ണുഭക്തനാക്കി. ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ളാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിനു വേണ്ടി സകല വിദ്യകളും പ്രയോഗിച്ചു നോക്കി. വിഷ്ണുദ്വേഷിയായി മനംമാറ്റം വരുത്തുന്നതിന് പ്രത്യേക വിദഗ്ദ്ധനായ ഗുരുവിൻറെ ഭവനത്തിൽത്തന്നെ കുട്ടിയെ താമസിപ്പിച്ചു. ഗുരുവും മറ്റുപദേഷ്ടാക്കളെല്ലാവരും കാലക്രമേണ വിഷ്ണുഭക്തന്മാരായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഇത് അസുരരാജാവിൽ പുത്രനോടുള്ള ക്രോധം വർദ്ധിപ്പിച്ചു. പ്രഹ്ളാദനെ ജീവാപായം വരുത്തുന്നതിന് മദയാനകളുടെ മുൻപിൽ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയ കുത്തുകൾ ലക്‍ഷ്യം തെറ്റി കൊമ്പുകൾ ഭൂമിയിൽ ആണ്ട് ഒടിഞ്ഞുപോയി. വീണ്ടും ക്രൂര സർപ്പങ്ങളെ നിയോഗിച്ചു.

"ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ"

Astro