തെയ്യത്തറയില്‍ ചുവട് വച്ച് പഞ്ചുരുളി; ആറ്റുകാല്‍ ക്ഷേത്രത്തില്‍ തെയ്യത്തെ നേരില്‍ കാണാനെത്തിയത് നിരവധി പേര്‍

കാന്താര സിനിമയിലെ ഭൂതക്കോലമായ പഞ്ചുരുളിയെ ആരും മറക്കാന്‍ വഴിയില്ല. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാല്‍ ക്ഷേത്രത്തിലെ തെയ്യത്തറയില്‍ ചുവട് വെച്ചിരിക്കുകയാണ്

author-image
greeshma
New Update
തെയ്യത്തറയില്‍ ചുവട് വച്ച് പഞ്ചുരുളി; ആറ്റുകാല്‍ ക്ഷേത്രത്തില്‍ തെയ്യത്തെ നേരില്‍ കാണാനെത്തിയത് നിരവധി പേര്‍

കാന്താര സിനിമയിലെ ഭൂതക്കോലമായ പഞ്ചുരുളിയെ ആരും മറക്കാന്‍ വഴിയില്ല. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാല്‍ ക്ഷേത്രത്തിലെ തെയ്യത്തറയില്‍ ചുവട് വെച്ചിരിക്കുകയാണ്. ദക്ഷിണ കര്‍ണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ രൂപത്തിലുള്ള ഉഗ്രമൂര്‍ത്തി തെയ്യമായ പഞ്ചുരുളി തെയ്യത്തെ ആദ്യമായി നേരില്‍ കാണാന്‍ ഭക്തരടക്കം നിരവധി പേരാണ് ആറ്റുകാല്‍ ക്ഷേത്രാങ്കണത്തില്‍ എത്തിയത്.

ആറ്റുകാല്‍ ഉത്സവത്തോടനുബന്ധിച്ച് അനുഷ്ഠാന കലകള്‍ക്കായി തെയ്യത്തറ നടക്കുന്നത് തന്നെ ആദ്യമായിട്ടാണ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇതിനുമുമ്പെങ്ങും തെക്കന്‍ കേരളത്തില്‍ പരിചിതമല്ലാത്ത വരാഹ സങ്കല്‍പ്പത്തിലെ ഉഗ്രമൂര്‍ത്തി തെയ്യം. പഞ്ചുരുളി സാത്വികമായി തുടങ്ങി രൗദ്ര നടനത്തിന്റെ അവസാനം അനുഗ്രഹം ചൊരിയുന്ന ഭൂതക്കോലമാണ് പഞ്ചുരുളി തെയ്യം.

ശുംഭ, നിശുംഭാസുരന്മാരെ നിഗ്രഹിക്കാനായി ദേവി അവതരിച്ചു. സഹായത്തിന് മഹേശ്വരന്റെ ഹോമകുണ്ഡത്തില്‍ നിന്ന് ഏഴ് ദേവിമാര്‍ ഉയര്‍ന്നു വന്നു. അതില്‍ പ്രധാനിയാണ് പഞ്ചുരുളി. പഞ്ച വീരന്മാരെ വധിച്ച് ഭൂമിയില്‍ ഐശ്വര്യം നിറയ്ക്കാന്‍ അവതരിച്ച കാളിയാണ് പഞ്ചുരുളിയെന്നാണ് മറ്റൊരു വിശ്വാസം.

തെയ്യത്തിന്റെ ചെറു അവതരണമാണ് അനുഷ്ഠാന കലയായി മാത്രം നടക്കുന്ന പഞ്ചുരുളി. കാന്താര തെയ്യമെന്ന പേരില്‍ കോഴിക്കോട്ടെ തിറയാട്ട കലാസമിതിയാണ് തെയ്യത്തറയിലെത്തിച്ചത്.ശേഷം രക്തചാമുണ്ഡി, നാഗഭഗവതി, ഭഗവതി തെയ്യം, പൊട്ടന്‍ തെയ്യവും കനലാട്ടത്തിന്റെയും തോറ്റംപാട്ടിന്റെയും അവതരണവും നടന്നു.

panchuruli theyyam attukal trivandrum