ഭൂമി സംബന്ധമായ തടസ്സങ്ങള്‍ മാറണോ? വരാഹ ഭഗവാനെ ഭജിക്കാം, പ്രധാന വഴിപാട് അറിയാം

തിരുവനന്തപുരത്തെ ലക്ഷ്മി വരാഹ ക്ഷേത്രം, ചേറായിലെ വരാഹ സ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ വരാഹ പ്രതിഷ്ഠയ്ക്കു പേരു കേട്ടതാണ്.

author-image
Web Desk
New Update
ഭൂമി സംബന്ധമായ തടസ്സങ്ങള്‍ മാറണോ? വരാഹ ഭഗവാനെ ഭജിക്കാം, പ്രധാന വഴിപാട് അറിയാം

ഏപ്രില്‍ 10, 2023 തിങ്കള്‍ ശ്രീവരാഹ ജയന്തിയാണ്. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ കാവല്‍ നിന്നിരുന്ന രണ്ട് കിങ്കരന്മാരായിരുന്നു ജയനും വിജയനും. സനകാദി മഹര്‍ഷികള്‍ ഒരിയ്ക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്ഠത്തില്‍ ചെന്നു. എന്നാല്‍, ജയവിജയന്മാര്‍ ഇവരെ അകത്തേക്ക് കടത്തി വിടാതെ അനാദരിച്ചു. താപസന്മാര്‍ അവരെ അസുരന്മാരാകട്ടെ എന്ന് ശപിച്ചു. മൂന്നു ജന്മങ്ങളില്‍ മഹാവിഷ്ണുവിനാല്‍ നിഗ്രഹിയ്ക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിക്കും എന്ന് അവര്‍ അനുഗ്രഹിക്കുകയും ചെയ്തു.

അപ്രകാരം കശ്യപമഹര്‍ഷിക്കും ദിതിക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാര്‍ ലോകപീഡ ചെയ്തു നടക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

ശ്രീമദ് ഭാഗവതം തൃതീയസ്‌കന്ധത്തില്‍ 13 മുതല്‍ 18, 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു. ബ്രഹ്‌മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപപ്രജാപതി ഒരു നാള്‍ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്നിയായ ദിതി പ്രണയപുരസരം അദ്ദേഹത്തെ സമീപിച്ചു. (കശ്യപന് രണ്ടു പത്‌നിമാരായിരുന്നു അദിതി എന്ന ഭാര്യയില്‍ നിന്ന് ദേവന്മാരും ദിതി എന്ന ഭാര്യയില്‍ നിന്ന് അസുരന്മാരും ജനിക്കുന്നു എന്നാണ് പറയുന്നത്). ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടും തന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല. അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. (ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹര്‍ഷികള്‍ ഒരിക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കുന്നതിനായി വൈകുണ്ഠത്തില്‍ ചെന്നു. എന്നാല്‍, ജയവിജയന്മാര്‍ ഇവരെ അനാദരിച്ചു. സനകാദികള്‍ അവരെ ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍ ഈ ജന്മങ്ങളില്‍ നിഗ്രഹിക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിക്കും എന്ന് അവര്‍ അനുഗ്രഹിക്കുകയും ചെയ്തു.

അപ്രകാരം കശ്യപമഹര്‍ഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ചെയ്തു.

അങ്ങനെ ഭഗവാന്‍ ഹിരണ്യാക്ഷനെ അന്വേഷിച്ചു സമുദ്രതലത്തില്‍ എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം ശ്രീമന്നാരയണീയത്തില്‍ ദശകം 12 വരാഹാവതാരത്തെ വര്‍ണ്ണിക്കുന്നു.

ലോക പരിപാലകനാണ് മഹാവിഷ്ണു. അങ്ങനെയുള്ള മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളെ ആരാധിക്കുന്നതും ദര്‍ശിക്കുന്നതും അവതാര കീര്‍ത്തനം ചൊല്ലുന്നതും ഐശ്വര്യവും കീര്‍ത്തിയും ഉണ്ടാക്കുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വിഷ്ണു ക്ഷേത്രങ്ങളിലെല്ലാം ദശാവതാരച്ചാര്‍ത്ത് മഹോത്സവം നടത്താറുണ്ട്.

ഭൂമി ലാഭത്തിനും വ്യവസായ പുരോഗതിക്കും വരാഹമൂര്‍ത്തി ഭജനം ഉത്തമമായി കരുതുന്നു. പ്രസിദ്ധമായ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഭൂമി പൂജയാണ്. ഹിരണ്യാക്ഷനെ വധിച്ചു സമുദ്രത്തില്‍ നിന്നു ഭൂമിയെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഭഗവാന്‍ വരാഹാവതാരം കൈക്കൊണ്ടത്.

തിരുവനന്തപുരത്തെ ലക്ഷ്മി വരാഹ ക്ഷേത്രം, ചേറായിലെ വരാഹ സ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ വരാഹ പ്രതിഷ്ഠയ്ക്കു പേരു കേട്ടതാണ്.

prayer Astro lord varaha temple