ശബരിമല സ്വര്‍ണ്ണ കൊടിമരത്തിന് വഴിപാടായി ലഭിച്ചത് 9.16 കിലോഗ്രാം സ്വര്‍ണ്ണം

പത്തനംതിട്ട : ശബരിമലയില്‍ സ്വര്‍ണ്ണക്കൊടിമരത്തിനായി ആവശ്യമുള്ള 9.160 കിലോഗ്രാം സ്വര്‍ണ്ണം കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നും സ്വീകരിച്ച് ആറന്മുള ദേവസ്വം സുരക്ഷാ മുറിയില്‍ എത്തിച്ചു. കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ഏപ്രില്‍ ഏഴിന് നടക്കും. ഏപ്രില്‍ 9 ന് സ്വര്‍ണ്ണപ്പണികള്‍ പമ്പയില്‍ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ വ്യക്തമാക്കി.

author-image
sruthy sajeev
New Update
ശബരിമല സ്വര്‍ണ്ണ കൊടിമരത്തിന്  വഴിപാടായി ലഭിച്ചത് 9.16 കിലോഗ്രാം സ്വര്‍ണ്ണം

പത്തനംതിട്ട : ശബരിമലയില്‍ സ്വര്‍ണ്ണക്കൊടിമരത്തിനായി ആവശ്യമുള്ള 9.160 കിലോഗ്രാം സ്വര്‍ണ്ണം കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നും സ്വീകരിച്ച് ആറന്മുള ദേവസ്വം സുരക്ഷാ മുറിയില്‍ എത്തിച്ചു. കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം ഏപ്രില്‍ ഏഴിന് നടക്കും. ഏപ്രില്‍ 9 ന് സ്വര്‍ണ്ണപ്പണികള്‍ പമ്പയില്‍ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപലകൃഷ്ണന്‍ വ്യക്തമാക്കി.

പമ്പയിലെ സ്വര്‍ണ്ണ ജോലികള്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കും. ജൂണ്‍ 25 ന് കൊടിമരം ഭഗവാന് സമര്‍പ്പിക്കും. അതിനോട് അനുബന്ധമായി ഉത്സവം പത്ത് ദിവസം ഉണ്ടാകും. 3.20 കോടി രൂപയുടെ ചെലവാണ് കൊടിമരത്തിന് പ്രതീക്ഷിക്കുന്നത്. ഈ തുക വഴിപാടായി ഹൈദ്രാബാദിലെ 'ഫീനിക്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്ത്യ’ എന്ന സ്ഥാപനമാണ് നല്‍കിയത്. ഈ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 തോടെ ചെങ്ങന്നൂരില്‍ പണി പൂര്‍ത്തിയായ ആധാരശിലയുമായി ഘോഷയാത്ര തുടങ്ങും. വൈകിട്ടു തന്നെ ഘോഷയാ
ത്ര സന്നിധാനത്തെത്തും. മകം നക്ഷത്രത്തില്‍ മിഥുനം രാശിയിലാണ് തുടക്കം. തന്ത്രി കണ്ഠരര് രാജീവരരാണ് ശിലാപ്രതിഷ്ഠ നടത്തുക.

Sabarimala