ബാലിയും കൊന്നപ്പൂവും.............

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപേ്പാള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പ ിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടിലേ്‌ള? ഈ മരം കാണുമ്പോള്‍ എല്‌ളാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നലേ്‌ളാ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

author-image
sruthy sajeev
New Update
ബാലിയും കൊന്നപ്പൂവും.............

വിഷുവിനായി തയ്യാറായി നില്‍ക്കുന്ന കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?

ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപേ്പാള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പ
ിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടിലേ്‌ള? ഈ മരം കാണുമ്പോള്‍ എല്‌ളാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ
വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നലേ്‌ളാ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍
പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.

'ഭഗവാനേ! എന്റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങലേ്‌ള? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്‌ളാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങ
ുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.'
ഭഗവാന്‍ പറഞ്ഞു.

കൂടുതല്‍ വിഷു വിശേഷങ്ങള്‍ക്ക്..........

' പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്‌സിലാക്കി ക്ഷമാപണം ചെയ്‌തെങ്കിലും ആ കര്‍മ്മഫലം
അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ട് പോകില്‌ള. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്‍ഗ്ഗത്തില്‍പെ്പട്ടവര്‍ക്കും സൗഭാഗ്യം ലഭ
ിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക'.

രാമദേവന്റെ വാക്കുകള്‍ ശിരസ്‌സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മമൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണര
ുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും
ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്‌ളും . തൊടിയിലും പാടത്ത
ുമെല്‌ളാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്‌ള. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന്
സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്റെ മാല കണ്ടാപേ്പാള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം
തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപേ്പാള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്റെ കയ്യില്‍ വിലപ
ിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്‌ള, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപേ്പാഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാന
ിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്‌ള.

കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത് ' കണ്ണാ! നീ എന്റെ ചങ്ങാതിയല്‌ള. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും' എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു.

ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു.' ഇത് എന്റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്‌ളാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്‌ള ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്‌ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്‌ള'. .അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്‌ളാ മനസ്‌സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.

vishu2017