കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വമ്പിച്ച മുന്നേറ്റം

2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.

author-image
parvathyanoop
New Update
കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വമ്പിച്ച മുന്നേറ്റം

കേരളത്തില്‍ ഇന്ന് വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമാണുണ്ടായിരിയ്ക്കുന്നത്. ആയിരം പേര്‍ക്ക് 466 വാഹനങ്ങള്‍.2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തിലുളളത്.എന്നാലിത് 2022-ല്‍ ഇത് 1,55,65,149 ആയി.

വര്‍ധന 93 ശതമാനമായി മാറി. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍ വച്ച് നടന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണിത്.

ഇന്ന് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തില്‍ കാര്യമായ പുരോഗതിയില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ല്‍ 23,241 കിലോമീറ്റര്‍ റോഡുണ്ടായിരുന്നു. 2022-ല്‍ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വര്‍ധനവ് മാത്തമാണ് പിന്നീട് വന്നത്.

കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി വരുമിതെന്ന് അവലോകന റിപ്പോര്‍ട്ട് .2018-2019-ല്‍ 27 ലക്ഷം കാറുകളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ കോവിഡ് കാലഘട്ടത്തിന് ഒരു നിയന്ത്രണം വന്നതോടെ സ്ഥിതി വീണ്ടും മാറി. 27 ലക്ഷം കാറുകളെന്നത് ഇപ്പോള്‍ 32.5 ലക്ഷമായി.കോവിഡ് സമയം കുടുംബങ്ങള്‍ സ്വന്തം വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയിരുന്നു.

2013-ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2022 ആയപ്പോഴേക്കും 32,58,312 എന്ന നിലയിലേക്കാണ് കാറുകളുടെ എണ്ണം ഉയര്‍ന്നത്.

ഒന്നര ഇരട്ടി വര്‍ധനവാണ് ഒന്നര വര്‍ഷത്തില്‍ നടന്നിരിക്കുന്നത്.ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലും വലിയ വ്യത്യാസമാണ് ഉണ്ടായത്.

സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി എന്നുളളതാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 2013-ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ഇത് 1,01,51,286 എന്ന നിലയിലേക്കത്തി.

സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴും ബസുകളുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയാണ് ഉണ്ടായത്.

2013-ല്‍ 43,161 ബസുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് 2022-ല്‍ 49,791 ബസുകളാണ് വര്‍ധിച്ചിട്ടുണ്ട്. യാത്രാബസുകളുടെമാത്രം കണക്കാണിത്. സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകള്‍.

നികുതി അടയ്ക്കാഞ്ഞതിനാല്‍ ഓടാന്‍ കഴിയാത്തവയുമുണ്ട് ഇക്കൂട്ടത്തില്‍.

എന്നാല്‍ ഏറ്റവും കുറവ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഓട്ടോറിക്ഷകള്‍ക്കാണ്.

2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

kerala vehicle