പതിനാറ് കോടി രൂപ ചെലവില്‍ കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ ഒരുങ്ങുന്നു

കോഴിക്കോട്: ആഡംബര നൗകകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി വിദേശരാജ്യങ്ങളിലേക്ക് പോകേണ്ട; കാരണം സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളതീരത്തിലൂടെ സുഗമമായി കടല്‍ യാത്രനടത്താം.തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്.

author-image
Abhirami Sajikumar
New Update
പതിനാറ് കോടി രൂപ ചെലവില്‍ കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ ഒരുങ്ങുന്നു

കോഴിക്കോട്: ആഡംബര നൗകകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി വിദേശരാജ്യങ്ങളിലേക്ക് പോകേണ്ട; കാരണം സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളതീരത്തിലൂടെ സുഗമമായി കടല്‍ യാത്രനടത്താം.തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്.  ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. കപ്പലിന്റെ നിര്‍മാണം ഗോവയില്‍ അവസാനഘട്ടത്തിലാണ്.കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

സവിശേഷതകള്‍:-

  • 50 മീറ്ററാണ് കപ്പലിന്റെ നീളം. 15 മീറ്റര്‍ വീതി 
  • നിര്‍മാണച്ചെലവ് 16 കോടി രൂപ
  • ഒരുസമയം 200 പേര്‍ക്ക് യാത്രചെയ്യാം
  • മൂന്ന് നിലകള്‍
  • ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ സൗകര്യങ്ങള്‍
luxurious ship