എര്‍ട്ടിഗയുടെ ടൊയോട്ട പതിപ്പ് റൂമിയോണ്‍; വില 10.26 ലക്ഷം മുതല്‍

By Greeshma Rakesh.30 08 2023

imran-azhar

 

 

മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബ്രാന്‍ഡ് എന്‍ജിനീയറിങ് പതിപ്പ് റൂമിയോണിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. ആറു വകഭേദങ്ങളിലായി പെട്രോള്‍, പെട്രോള്‍ ഓട്ടമാറ്റിക്, സിഎന്‍ജി പതിപ്പില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ മുതലാണ്.

 

എസ് എംടി നിയോ ഡ്രൈവിന് മാനുവല്‍ വകഭേദത്തിന് 10.29 ലക്ഷം രൂപയും ജി എംടി നിയോ ഡ്രൈവിന് മാനുവലിന് 11.45 ലക്ഷം രൂപയും എസ് ഓട്ടമാറ്റിക്കിന് 11.89 ലക്ഷം രൂപയും വി മാനുവലിന് 12.18 ലക്ഷം രൂപയും വി ഓട്ടമാറ്റിക്കിന് 13.68 ലക്ഷം രൂപയുമാണ് വില. എസ് എംടി സിഎന്‍ജി പതിപ്പിന് വില 11.24 ലക്ഷം രൂപയാണ്.

 

പെട്രോള്‍, ഇ-സിഎന്‍ജി എന്‍ജിനുകളില്‍ റൂമിയോണ്‍ ലഭിക്കും. പെട്രോള്‍ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളും വാഹനത്തിനുണ്ട്.

 

ടൊയോട്ടയും മാരുതിയുമായി ഷെയര്‍ ചെയ്യുന്ന നാലാമത്തെ വാഹനമാണ് റൂമിയോണ്‍. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവി എന്ന പേരും റൂമിയോണ്‍ നേടി. ഗ്രില്ലിലും ബംബറിലും ഫോഗ്ലാംപ് കണ്‍സോളിലും മാറ്റങ്ങളുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള അലോയ് വീലുകളാണ്.

 


ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ടൊയോട്ട റൂമിയോണ്‍ പുറത്തിറക്കിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലും റൂമിയോണ്‍ എന്ന വ്യാപാര നാമം ടൊയോട്ട റജിസ്റ്റര്‍ ചെയ്താണ്. മാറ്റങ്ങളുള്ള ദക്ഷിണാഫ്രിക്കന്‍ പതിപ്പിന് ബ്ലാക് ഇന്റീരിയറാണെങ്കില്‍ ഇന്ത്യന്‍ പതിപ്പിന് ബീജ് ഇന്റീരിയറാണ്.

 

ടൊയോട്ട ഐ കണക്റ്റ്, സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് കണക്റ്റുവിറ്റി 17.78 ഇഞ്ച് സ്മാര്‍ട്ട് കാസ്റ്റ് ടച്ച് സ്‌ക്രീന്‍ ഓഡിയോ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലെ, ആര്‍കമീസ് സറൗണ്ട് സെന്‍സ് സിസ്റ്റം തുടങ്ങിയ റൂമിയോണിലുണ്ട്.

 

നിലവിലെ എര്‍ട്ടിഗയിലെ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, പെട്രോള്‍ എന്‍ജിനാണ് റൂമിയോണിനും കരുത്തേകുന്നത്. 6,000 ആര്‍ പി എമ്മില്‍ 103 ബി എച്ച് പി വരെ കരുത്തും 4,400 ആര്‍ പി എമ്മില്‍ 138 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. സിഎന്‍ജി പതിപ്പിന് 88 ബിഎച്ച്പി കരുത്തും121.5 എന്‍എം ടോര്‍ക്കുമുണ്ട്.

 

 

 

OTHER SECTIONS