/kalakaumudi/media/post_banners/7d8401846bee8a2e4a1c4a44e721b7b71428c76df3f4f3d7ff49c54f3de329b3.jpg)
2015 ജൂൺ 25 ന് താഴ്ന്ന വരുമാനക്കാർക്കായി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന അഥവാ അര്‍ബന്‍ . എന്നാൽ ഈ ഒരു പദ്ധതിയ്ക്ക് ഉദ്ദേശിച്ചത്ര പ്രചാരണം ലഭിച്ചില്ല .
ഇപ്പോഴും സംസ്ഥാനത്ത് ഈ ഒരു പദ്ധതിയെപ്പറ്റി ഇനിയും ബോധവല്കരണം നടന്നിട്ടില്ല . കൂടാതെ ഇടത്തരം വരുമാനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി ഇത് കൂടുതൽ വിപുലമാക്കാൻ ഡിസംബർ 31ന് തീരുമാനമായി .
പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) അനു സരിച്ച് രാജ്യമെമ്പാടുമുള്ള 4,041 നഗരങ്ങളിലും പട്ടണങ്ങളിലുമായി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 17,73,533 പേർക്ക് വീടുകൾ അനുവദിച്ചിരുന്നു. 2016 ഡിസംബര്‍ 31ന് ഇടത്തരം വരുമാനക്കാരെ കൂടി ഉൾക്കൊള്ളിച്ച് പദ്ധതി പുതുക്കി പ്രഖ്യാപിക്കുകവഴി രാജ്യമെമ്പാടും നഗരമേഖലയില്‍ രണ്ട് കോടി വീടുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിയിലൂടെ വീട് നിർമിക്കുന്ന ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം രൂപയുടെ വരെ കേന്ദ്ര സഹായം ലഭിക്കും. ചേരി നിവാസികള്‍ക്ക് ബഹുനിലക്കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ വീടുകള്‍ ലഭ്യമാക്കുന്നതരത്തില്‍ ചേരികള്‍ പുനര്‍നിര്‍മിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ധനസഹായം ചേരി നിർമാർജന പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കും.
മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്ല്യൂ.എസ്), മൂന്നു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ (എൽ.െഎ.ജി), ആറു ലക്ഷത്തിനും 12 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-1), 12 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-2) എന്നിങ്ങനെയാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.
മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സഹായത്തോടെ വീട് നിര്‍മിക്കുന്നതിനായി 1.5 ലക്ഷം രൂപ വരെ കേന്ദ്രം നല്‍കും. പുതിയ വീടുകള്‍ നിര്‍മിക്കാനും വീടുകള്‍ പുതുക്കിപ്പണിയാനും കേന്ദ്ര സഹായം ലഭിക്കും.