9,330 കോടിയുടെ 2000ത്തിന്റെ നോട്ടുകള്‍ ജനങ്ങളുടെ കൈയ്യില്‍; റിസര്‍വ് ബാങ്ക്

നിരോധിച്ച 2000 ത്തിന്റെ 9,330 കോടി നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്ന് റിസര്‍വ് ബാങ്ക്.

author-image
anu
New Update
9,330 കോടിയുടെ 2000ത്തിന്റെ നോട്ടുകള്‍ ജനങ്ങളുടെ കൈയ്യില്‍; റിസര്‍വ് ബാങ്ക്

 

മുംബൈ: നിരോധിച്ച 2000 ത്തിന്റെ 9,330 കോടി നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്ന് റിസര്‍വ് ബാങ്ക്. 97.38 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുള്ളുവെന്നും ആര്‍ബിഐ അറിയിച്ചു. 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് മേയ് 19 വരെ വിനിമയത്തിലുണ്ടായിരുന്നത്. നിലവില്‍ 2000ന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ സമര്‍പ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം.

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ഉള്‍പ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫിസുകളിലാണ് സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിലും നോട്ട് മാറ്റി വാങ്ങാം. ഏത് പോസ്റ്റ് ഓഫിസ് വഴിയും റിസര്‍വ് ബാങ്കിന്റെ ഓഫിസിലേക്ക് നോട്ട് അയക്കുകയും ചെയ്യാം. ഇങ്ങനെ അയക്കുന്നവരുടെ പണം ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും.

1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷം 2016ലാണ് റിസര്‍വ് ബാങ്ക് 2000ന്റെ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തത്. സെപ്റ്റംബര്‍ 30നകം 2000ന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും അല്ലെങ്കില്‍ മാറ്റി വാങ്ങണമെന്നുമാണ് ആദ്യം റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. സമയ പരിധി ഒക്ടോബര്‍ ഏഴുവരെ നീട്ടിയിരുന്നു. ഇനി ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ 2000 നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല.

 

Business News Latest News