മൂലധന നേട്ടവും സ്ഥിര വരുമാനവും ലക്ഷ്യമിട്ട് യു.ടി.ഐ. ബാലന്‍സ്ഡ് ഫണ്ട്

കൊച്ചി: നിക്ഷേപങ്ങള്‍ നടത്തുന്നത് നേട്ടമുണ്ടാക്കാനാണ്. അതേ സമയം മികച്ച തോതിലെ മൂലധന നേട്ടം ലക്ഷ്യമിട്ട് സുരക്ഷയുടെ കാര്യം അവഗണിക്കാനാവില്ല. ഓഹരി, കടപ്പത്ര വിപണികളിലെ പ്രവണതകള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ഈ ലക്ഷ്യം എങ്ങനെ കൈവരിക്കാനാവും എന്നു ചോദിക്കുമ്പോള്‍ ലഭിക്കുക ബാലന്‍സ്ഡ് ഫണ്ട് എന്ന മറുപടിയായിരിക്കും. വിപണിയുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് വിവിധ ആസ്തി മേഖലകളോടു നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടുന്നതു സ്വാഭാവികം മാത്രം. എന്നാല്‍ പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍

author-image
Raji Mejo
New Update
 മൂലധന നേട്ടവും സ്ഥിര വരുമാനവും ലക്ഷ്യമിട്ട്  യു.ടി.ഐ. ബാലന്‍സ്ഡ് ഫണ്ട്

കൊച്ചി: നിക്ഷേപങ്ങള്‍ നടത്തുന്നത് നേട്ടമുണ്ടാക്കാനാണ്. അതേ സമയം മികച്ച തോതിലെ മൂലധന നേട്ടം ലക്ഷ്യമിട്ട് സുരക്ഷയുടെ കാര്യം അവഗണിക്കാനാവില്ല. ഓഹരി, കടപ്പത്ര വിപണികളിലെ പ്രവണതകള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ഈ ലക്ഷ്യം എങ്ങനെ കൈവരിക്കാനാവും എന്നു ചോദിക്കുമ്പോള്‍ ലഭിക്കുക ബാലന്‍സ്ഡ് ഫണ്ട് എന്ന മറുപടിയായിരിക്കും. വിപണിയുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് വിവിധ ആസ്തി മേഖലകളോടു നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടുന്നതു സ്വാഭാവികം മാത്രം. എന്നാല്‍ പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ വകയിരുത്തല്‍ നടത്തുന്നത് വിപണിയുടെ അനിശ്ചിതത്വത്തിനു നിക്ഷേപത്തെ വിട്ടു കൊടുക്കുന്നതിലേക്കാകും കാര്യങ്ങളെ നയിക്കുക. ഇത്തരം സന്ദര്‍ഭങ്ങളിലും ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ബാലന്‍സ്ഡ് ഫണ്ട് തന്നെയാണ്.
വിപണിയുടെ സവിശേഷതകള്‍ നിക്ഷേപകനെ ബാധിക്കുന്നതു സ്വാഭാവികം മാത്രം. ചില സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേക നിക്ഷേപ മേഖലകള്‍ വിപണിയുടെ ചലനങ്ങള്‍ക്കൊത്ത് വന്‍ തോതില്‍ ചലിക്കുമ്പോള്‍ മറ്റു ചിലവ അതു ബാധിക്കാതെ മുന്നോട്ടു നീങ്ങും. എന്തായാലും വിപണിയുടെ സന്നിദ്ഗ്ധാവസ്ഥ നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന വലിയൊരു ഘടകം തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ക്കിടയിലും സുരക്ഷിതത്വവും മൂലധന വളര്‍ച്ചയും ഒരേ രീതിയില്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഏറെ യോജിച്ച ഒന്നാണ് ബാലന്‍സ്ഡ് ഫണ്ടെന്നും നമുക്കു ചൂണ്ടിക്കാട്ടാനാവും. എന്നും മാറിക്കൊണ്ടിരിക്കുന്ന ഓഹരി, കടപ്പത്ര വിപണികളുടെ കാലത്താണ് ഇവ സാധാരണ നിക്ഷേപകര്‍ക്ക് വലിയ തുണയാകുന്നത്. ഇത്തരത്തിലുള്ള ഒരു ഫണ്ടാണ് യു.ടി.ഐ. ബാലന്‍സ്ഡ് ഫണ്ട്. 1995 ല്‍ ആരംഭിച്ച ഈ ഫണ്ട് ഓഹരികളില്‍പരമാവധി 75 ശതമാനം വരെയാണു നിക്ഷേപിക്കുക. ഇതേ സമയം ഫണ്ടില്‍ നിന്നു കടപ്പത്ര വിഭാഗത്തിലെ നിക്ഷേപത്തിന് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുളള കോര്‍പ്പറേറ്റ് ബോണ്ടുകളെയാണു പരിഗണിക്കാറ്. കടപ്പത്ര വിഭാഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ കടപ്പത്രങ്ങളിലും നിക്ഷേപിക്കുകയാണു പതിവ്. നിലവില്‍ 60 ശതമാനത്തോടടുത്ത് ലാര്‍ജ് കാപ് വിഭാഗത്തിലും ശേഷിച്ചത് മിഡ്കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളിലുമാണ്. മിഡ് കാപ് വിഭാഗത്തില്‍ ഐ.ടി., യൂട്ടിലിറ്റീസ്, കെമിക്കല്‍സ് എന്നിവയാണ് പ്രധാനമായും നിക്ഷേപിച്ചിട്ടുള്ള മേഖലകള്‍.
തികഞ്ഞ അച്ചടക്കത്തോടും സന്തുലിതമായ സമീപനത്തോടും കൂടിയുള്ള വകയിരുത്തല്‍ വഴി സ്ഥിരമായ വരുമാനവും മൂലധന വളര്‍ച്ചയുമാണ് ഈ ഫണ്ട് ലക്ഷ്യം വെക്കുന്നത്. കൈവരിക്കാനുള്ള വരുമാനം ഓഹരികളിലുള്ള നിക്ഷേപം വഴി നേടിയെടുക്കുക എന്നതാണിതിന്റെ രീതി. കടപ്പത്ര മേഖലയിലേക്കുദ്ദേശിക്കുന്ന നിക്ഷേപങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ദീര്‍ഘകാല കോര്‍പ്പറേറ്റ് കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും. വളരെ വലിയ തോതിലുള്ള ലാഭത്തെക്കുറിച്ചുള്ള ശക്തമായ സൂചനകള്‍ ലഭിക്കുന്ന സാഹചര്യങ്ങളിലൊഴികെ ഓഹരികളില്‍ നിന്നു കടപ്പത്രങ്ങളിലേക്കും തിരിച്ചും നിക്ഷേപങ്ങള്‍ മാറ്റുന്ന രീതി പിന്തുടരാത്തതും ഈ ഫണ്ടിന്റെ ഒരു സവിശേഷതയാണ്.
കഴിഞ്ഞ 23 വര്‍ഷത്തെ പ്രകടനത്തിനിടെ വ്യത്യസ്ഥങ്ങളായ വിപണി സാഹചര്യങ്ങളിലൂടെ കടന്നു പോകുകയും അടിസ്ഥാന സൂചികയായ ക്രിസില്‍ ബാലന്‍സ്ഡ് ഫണ്ട് സൂചികയെ മറി കടക്കുന്ന പ്രകടനം നടത്തുകയും ചെയ്തതും ഈ ഫണ്ടിന്റെ നേട്ടമാണ്. ഒരു വര്‍ഷം, മൂന്നു വര്‍ഷം, അഞ്ചു വര്‍ഷം തുടങ്ങിയ വിവിധ കാലഘട്ടങ്ങള്‍ വിലയിരുത്തുമ്പോഴും ഈ നേട്ടം ദൃശ്യമാണ്. 2017 ഡിസംബര്‍ 29 ലെ കണക്കുകള്‍ പ്രകാരം 15.80 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള നേട്ടമാണ് ഫണ്ട് കൈവരിച്ചിട്ടുള്ളത്. കുറഞ്ഞ നഷ്ട സാധ്യതയോടെയുള്ള എ.എ.എ./എഎ+ റേറ്റിങുള്ള കടപ്പത്രങ്ങളില്‍ മാത്രം നിക്ഷേപിക്കുന്നത് ഫണ്ടിന്റെ കടപ്പത്ര മേഖലയിലെ മികച്ച സവിശേഷതയായി ഉയര്‍ത്തിക്കാട്ടാനാവും. 2003 മുതല്‍ സ്ഥിരമായി ലാഭ' വിഹിതം നല്‍കി വരുന്ന ചരിത്രവും ഫണ്ടിനുണ്ട്. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ തങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്തു കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഫണ്ടാണിതെന്നു വിലയിരുത്താനാവും. കുറഞ്ഞ നഷ്ട സാധ്യതയോടെ ഓഹരി മേഖലയില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉചിതമായിരിക്കും.

Capital Accuracy and Fixed Income UTI Balanced fund