ജിഎസ്ടി: കേരളത്തിന് പ്രതിവര്‍ഷം 3000 കോടിരൂപയുടെ അധികവരുമാനം

ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കേരളത്തിന് പ്രതിവര്‍ഷം 3000 കോടിരൂപയുടെ അധികവരുമാനം ലഭിക്കും. കേരളത്തിലെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ കച്ചവടക്കാര്‍ എന്നിവിടങ്ങളിലൂടെ രാജ്യത്ത് എവിടെ നിന്ന് വ്യാപാരം നടത്തിയാലും സംസ്ഥാനത്തിന് നികുതി ലഭിക്കും.

author-image
BINDU PP
New Update
ജിഎസ്ടി: കേരളത്തിന് പ്രതിവര്‍ഷം 3000 കോടിരൂപയുടെ അധികവരുമാനം

തിരുവനന്തപുരം : ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കേരളത്തിന് പ്രതിവര്‍ഷം 3000 കോടിരൂപയുടെ അധികവരുമാനം ലഭിക്കും. കേരളത്തിലെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ കച്ചവടക്കാര്‍ എന്നിവിടങ്ങളിലൂടെ രാജ്യത്ത് എവിടെ നിന്ന് വ്യാപാരം നടത്തിയാലും സംസ്ഥാനത്തിന് നികുതി ലഭിക്കും.ആദ്യവര്‍ഷം ജിഎസ്ടിയുടെ നഷ്ടപരിഹാരം കിട്ടുന്നതിന് കാത്തുനില്‍ക്കാതെ നേരിട്ട് നികുതി പിരിക്കാനാണ് തീരുമാനം. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കിയാല്‍ നിലവില്‍ സംസ്ഥാനം പിരിച്ചെടുക്കുന്ന സെസും അധിക പെട്രോളിയം സെസും പിരിക്കാനാകില്ല. ഇതുമൂലം വികസന സാമ്പത്തിക പദ്ധതിയായ കിഫ്ബിയുടെ നിക്ഷേപത്തില്‍ 15 ശതമാനം കുറവുണ്ടാകും.കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം രണ്ടരലക്ഷം കോടിയും സംസ്ഥാനങ്ങള്‍ക്ക് രണ്ടുലക്ഷം കോടിയും നേരിട്ട് നികുതി ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാന വരുമാനത്തില്‍ നിന്ന് ഒരുഭാഗം കിഫ്ബിയിലേക്ക് നല്‍കും.

gst