എല്‍ ആന്റ് ടി: അറ്റാദായം 2553 കോടിയായി ഉയര്‍ന്നു

ഡിസംബര്‍ പാദത്തില്‍ ലാര്‍സന്‍ ആന്റ് ടൂബ്രോയുടെ ഏകീകൃത അറ്റാദായം 2553 കോടിയായി ഉയര്‍ന്നു.

author-image
Shyma Mohan
New Update
എല്‍ ആന്റ് ടി: അറ്റാദായം 2553 കോടിയായി ഉയര്‍ന്നു

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ ലാര്‍സന്‍ ആന്റ് ടൂബ്രോയുടെ ഏകീകൃത അറ്റാദായം 2553 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ദ്ധനവാണ് എല്‍ ആന്റ് ടിയില്‍ ഉണ്ടായിരിക്കുന്നത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 46390 കോടിയായും ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 17 ശതമാനം വരുമാനം ഉയര്‍ന്നതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. പ്രതീക്ഷിച്ചതിലും ഉയര്‍ന്നതായിരുന്നു കണക്കുകള്‍.

മണികണ്‍ട്രോള്‍ നടത്തിയ ഒരു ബ്രോക്കറേജ് വോട്ടെടുപ്പ് പ്രകാരം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ഏകീകൃത വരുമാനം തുടര്‍ച്ചയായി 5.2 ശതമാനവും പ്രതിവര്‍ഷം 13.7 ശതമാനവും ഉയര്‍ന്ന് 44972.85 കോടി രൂപയായി.

കമ്പനിയുടെ അറ്റാദായം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 13.7 ശതമാനവും പ്രതിവര്‍ഷം 23.4 ശതമാനവും വര്‍ദ്ധിച്ച് 2535 കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

17,317 കോടി രൂപ രാജ്യാന്തര വരുമാനം മൊത്തം വരുമാനത്തിന്റെ 37 ശതമാനമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

 

L and T net profit