ഓഹരി വില കുറയ്ക്കില്ല; 20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വില്‍പ്പനയില്‍ മാറ്റം വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ്.

author-image
Shyma Mohan
New Update
ഓഹരി വില കുറയ്ക്കില്ല; 20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വില്‍പ്പനയില്‍ മാറ്റം വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ്. ഓഹരി വില്‍പ്പനയുടെ കാലാവധി നീട്ടില്ലെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 31 വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യൂ.

എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മര്‍ച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടുന്നതും ഓഹരി വില കുറക്കുന്നതും പരിഗണിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്ക് പിന്നാലെയുള്ള ആഘാതം കുറക്കാനായിരുന്നു നീക്കം. എന്നാല്‍ എഫ്പിഒ വിജയകരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ രണ്ടുദിവസത്തിനിടെ നഷ്ടമുണ്ടായത് 4.17 ലക്ഷം കോടി രൂപയാണ്. ഫോബ്‌സിന്റെ ലോക സമ്പന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്തു നിന്ന് അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമുണ്ടായി.

Adani Group