നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത പണത്തിന് നികുതിയായി ലഭിച്ചത് ആറായിരം കോടി രൂപ

നോട്ട് അസാധുവാക്കലിനു ശേഷം ലഭിച്ച കണക്കിൽപ്പെടാത്ത പണത്തിന് നികുതി ഇടാക്കിയതുവഴി ലഭിച്ചത് ആറായിരം കോടി രൂപ. കള്ളപ്പണം കണ്ടെത്താന്‍ നിയോഗിച്ച സമതിയുടെ ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത്ത് പസായത്ത്നൽകിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത് .

author-image
Greeshma G Nair
New Update
നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത പണത്തിന് നികുതിയായി ലഭിച്ചത് ആറായിരം കോടി രൂപ

ന്യൂഡൽഹി : നോട്ട് അസാധുവാക്കലിനു ശേഷം ലഭിച്ച കണക്കിൽപ്പെടാത്ത പണത്തിന് നികുതി ഇടാക്കിയതുവഴി ലഭിച്ചത് ആറായിരം കോടി രൂപ. കള്ളപ്പണം കണ്ടെത്താന്‍ നിയോഗിച്ച സമതിയുടെ ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത്ത് പസായത്ത്നൽകിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത് . കണക്കുകള്‍ ശേഖരിച്ചുവരുന്നതേയുള്ളു, ഇങ്ങനെ ലഭിച്ച പണം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

നോട്ട് അസാധുവാക്കലിനു ശേഷം സ്വന്തം അക്കൗണ്ടുകളിലും മറ്റുള്ളവരുടെ അക്കൗണ്ടുകളിലും വന്‍തോതില്‍ പണം നിക്ഷേപിച്ചവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരില്‍ പലരും 60 ശതമാനം നികുതി ഒടുക്കി നിയമനടപടികളില്‍ നിന്ന് തലയൂരിയിട്ടുണ്ട്. ഇങ്ങനെ നികുതിയായി ലഭിച്ചതാണ് ഈ 6000 കോടി രൂപയും. ഇപ്പോള്‍ പിഴനികുതി 75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

revocation