വിവരശേഖരം ഡിജിറ്റല്‍വല്‍കരിച്ചത് നിത്യജീവിതം സുഗമമാക്കി: നന്ദന്‍ നിലേക്കനി

കൊച്ചി: ലോകത്തില്‍ ആദ്യമായി വിവരശേഖരണം(ഡേറ്റ) ജനകീയമാക്കിയതു വഴി ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം സുഗമമായെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

author-image
Raji Mejo
New Update
 വിവരശേഖരം ഡിജിറ്റല്‍വല്‍കരിച്ചത് നിത്യജീവിതം  സുഗമമാക്കി: നന്ദന്‍ നിലേക്കനി

കൊച്ചി: ലോകത്തില്‍ ആദ്യമായി വിവരശേഖരണം(ഡേറ്റ) ജനകീയമാക്കിയതു വഴി ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം സുഗമമായെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധാര്‍, യുപിഐ, ജിഎസ്ടി, തുടങ്ങിയ സേവനങ്ങള്‍ ജനകീയമായതോടെ ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധാര്‍ വികസിപ്പിച്ചെടുത്ത യുഐഡിഎയുടെ ആദ്യ തലവന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് ചില തത്പര സമൂഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡേറ്റ ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏതൊരാള്‍ക്കും സ്വന്തം വിവരം ലഭ്യമാകുന്നു. ഇത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം സാമ്പത്തികമായി മെച്ചപ്പെടുന്നതോടെ നമ്മുടെ പക്കലുള്ള ഡാറ്റയുടെ മൂല്യം പതി?ടങ്ങ് വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുള്ളവര്‍ സമ്പന്നരാണ് എന്നാല്‍ ഡാറ്റാ സമ്പന്നരല്ല. ഇന്ത്യാക്കാര്‍ ഡാറ്റാസമ്പന്നരാണ്, എന്നാല്‍ സാമ്പത്തിക ഉന്നമനം നേടി വരുന്നേയുള്ളൂ. സാമ്പത്തികമായും ഡാറ്റാ അടിസ്ഥാനമായും സമ്പന്നതയിലേക്കെത്തിയാല്‍ വളരെ ശോഭനമായ ഭാവിയാണ് നമ്മെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനം ഡിജിറ്റല്‍ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം 75 ലക്ഷത്തില്‍ നിന്ന് 17 കോടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഏതുതരം സേവനങ്ങളും ഇന്ന് ആധാര്‍ അധിഷ്ഠിതമായതിനാല്‍ ഇടപാടുകള്‍ സുഗമമായെന്ന് അദ്ദേഹം പറഞ്ഞു. സബ്‌സിഡികള്‍ ആധാര്‍ അധിഷ്ഠിതമാക്കിയതിനു ശേഷം ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയത്. ഇതോടെ സബ്‌സിഡി ചോര്‍ച്ച പൂര്‍ണമായും ഇല്ലാതായി. ഇനി വൈദ്യുതിനിരക്കും നേരിട്ടുള്ള സബ്‌സിഡിയിലേക്ക് സര്‍ക്കാരുകള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ബയോ മെട്രിക് വിവരങ്ങളായതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നു.

നികുതി പരിഷ്‌കരണത്തിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തില്‍ ഗുണപരമായ മാറ്റമാണ് ജിഎസ്ടി മൂലമുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭകര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം വായ്പ ലഭിക്കില്ലെന്നതായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നതോടെ എല്ലാവര്‍ക്കും തങ്ങളുടെ വാണിജ്യ പ്രകടനത്തിന്റെ വിവരങ്ങള്‍ സുഗമമായി ലഭിച്ചു തുടങ്ങി. ഇതോടെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ ബാധ്യസ്ഥമായിയെന്നും അദ്ദേഹം പറഞ്ഞു.

ഭാവി ഡിജിറ്റല്‍വല്‍കരണത്തിന്റേതാണെന്ന തിരിച്ചറിവാണ് വേണ്ടതെന്ന് നിലേക്കനി ചൂണ്ടിക്കാട്ടി. വിവര സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനുള്ള കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് നിയമമാകുന്നതോടെ ഈ രംഗത്തെ കള്ളനാണയങ്ങള്‍ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.

The database has been digitized Enhanced: Nandan Nilekani