/kalakaumudi/media/post_banners/364942fa4c479785ed445ebc365d268f55cb85b8b694a31c9526a9d36ca5bd43.jpg)
ന്യൂഡൽഹി : രാജ്യത്തെ A 2 മിൽക്കിന് പ്രിയമേറുന്നു . സങ്കരയിനം പാലിനെ പിൻതള്ളിയാണ് നാടൻ പശുക്കളുടെ പാലിന് ആവശ്യക്കാർ വർധിക്കുന്നത് . അമുൽ അടക്കമുള്ള ബ്രാൻഡുകൾ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാൻ പദ്ധതിയിടുകയാണ് .
സങ്കരയിനം പശുക്കളുടെ പാല്‍ അഥവാ എ1 മില്‍ക്കാണ് ഇപ്പോള്‍ വ്യാപകമായി വിപണയിലുള്ളത്. എന്നാല്‍ അടുത്തിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടു വന്നപ്പോഴാണ് എ2 മില്‍ക്കിന്റെ സവിശേഷതകള്‍ ചര്‍ച്ചയായത്.
അഹമ്മദാബാദിലും സൂരത്തിലുമായി രണ്ടു പ്ലാന്റുകളാണ് നാടന്‍ പാല്‍ സംഭരണത്തിനും വിതരണത്തിനുമായി തുറന്നത്. നാടന്‍ പാലുപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാനും അമുല്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അമുല്‍ ഡയറക്ടര്‍ ആര്‍.എസ്. സോധി പറഞ്ഞു.
ഗ്രാമങ്ങളിലെ ക്ഷീര സഹകരണസംഘങ്ങളും ഈ രംഗത്തു സജീവമായിത്തുടങ്ങി.
രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് സങ്കരയിനം പശുക്കളാണ് . എന്നാൽ
എ2 പാലിന്റെ വിപണി ഉയരുന്നതോടെ നാടന്‍ പശു ഇനങ്ങളുടെ സംരക്ഷണത്തിലും ശ്രദ്ധവേണമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദേശം.